ഗാസ : പലസ്തീനു വേണ്ടി ജീവത്യാഗം ചെയ്യണമെന്ന് യുവാക്കളോട് ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി .പലസ്തീനിനും” “അള്ളാഹു”വിനുമായി മരണം തേടണമെന്നും അങ്ങനെയെങ്കിൽ പറുദീസയിലെ 72 കന്യകമാരെ വിവാഹം ചെയ്യാനാകുമെന്നുമാണ് പലസ്തീന്റെ അധികൃതർ യുവാക്കളോട് പറയുന്നത് .
അത്തരം “രക്തസാക്ഷികളുടെ ശവസംസ്ക്കാര യാത്ര ” – ഔദ്യോഗിക പലസ്തീൻ ചാനലിൽ ലൈവായി സംപ്രേഷണം ചെയ്യുന്നു .ഇസ്രായേലി പട്ടാളക്കാർ പലസ്തീനിയൻ കുട്ടികളെയും യുവാക്കളെയും ബോധപൂർവം ലക്ഷ്യമിടുന്നുവെന്ന അപകീർത്തി ശക്തിപ്പെടുത്തുകയാണ് പലസ്തീൻ അധികൃതരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.
ഇത്തരം ഏറ്റുമുട്ടലുകളിൽ കുട്ടികൾ കൊല്ലപ്പെടുമ്പോൾ സന്തോഷിക്കണമെന്നും പലസ്തീൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. മാത്രമല്ല ഒരു കുട്ടിയുടെ മരണത്തെ മാതാപിതാക്കൾ മഹത്വവൽക്കരിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
13 വയസ്സുള്ള മകന്റെ മരണത്തിൽ താൻ സന്തോഷവാനും അഭിമാനവാനുമാണെന്ന് വീഡിയോയിൽ പിതാവ് പറയുന്നു . തന്റെ മകന്റെ ശവസംസ്കാരം വിവാഹ ഘോഷയാത്രയായി കാണുന്നു . പറുദീസയിലെ 72 കന്യകമാരുമായുള്ള അവന്റെ വിവാഹമാണിതെന്ന് താൻ കരുതുന്നു , അവൻ പ്രവാചകന്മാരെയും രക്തസാക്ഷികളെയും നീതിമാന്മാരെയും കാണാൻ പോകുന്നു. മാലാഖമാർ അവനെ ചുമന്നുകൊണ്ടു പറയും: “ഞങ്ങൾ ഇന്ന് നിങ്ങൾക്ക് ഒരു രക്തസാക്ഷിയെ കൊണ്ടുവന്നു- ഇത്തരത്തിലാണ് കൊല്ലപ്പെട്ട മുഹമ്മദ് ദാദാസിന്റെ പിതാവ് പറയുന്നത്
Comments