കോട്ടയം: ലോകകപ്പ് ഫുട്‌ബോൾ ആവേശം തുടരുന്നതിനിടെ അർജന്റീന താരം ലയണൽ മെസിക്കായി കുർബാന വഴിപാട് നടത്തി ആരാധകർ.കുളങ്ങാട്ടുകുഴി സെൻറ് ജോർജ് യാക്കോബായ പള്ളിയിലാണ് മെസിക്കായി കുർബാന നടത്തിയത്. പള്ളി വികാരി ലയണൽ മെസിക്കായി നടത്തിയ വഴിപാട് കുർബാനയാണെന്ന് പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
അതേസമയം മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിന് ശേഷമുള്ള മെസിയുടേയും ടീമിന്റെയും വിജയാഘോഷം ഇപ്പോൾ വിവാദമായിരിക്കുകയാണ്. മെസി മെക്‌സിക്കോയുടെ ജേഴ്‌സി ചവിട്ടിത്തേച്ച് അപമാനിച്ചുവെന്നാണ് ആരോണപണം. പതാക അപമാനിച്ചുവെന്ന് ആരോപിച്ച്
മുൻ ലോക ബോക്‌സിങ് ചാമ്പ്യനും മെക്‌സിക്കൻ താരവുമായ കാനെലോ അൽവാരെസ് മെസിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞങ്ങളുടെ ദേശീയ പതാകയുള്ള ജേഴ്‌സി നിലത്തിട്ട് മെസി നിലം തുടയ്‌ക്കുന്നത് നിങ്ങൾ കാണുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
മെസിക്കെതിരെ ഭീഷണിയും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. ‘എന്റെ കൺമുൻപിൽ പെടാതിരിക്കാൻ മെസി ദൈവത്തിനോട് പ്രാർത്ഥിക്കുന്നതാണ് നല്ലത്. ഞാൻ അർജൻറീനയെ ബഹുമാനിക്കുന്നത് പോലെത്തന്നെ നിങ്ങൾ മെക്‌സിക്കോയെയും ബഹുമാനിക്കണം. അർജൻറീനക്കാരുടെ മൊത്തം കാര്യമല്ല ഞാൻ പറയുന്നത് മെസിയുടെ കാര്യമാണെന്ന് അൽവാരെസ് കുറിച്ചു.
Comments