കാബൂൾ : ശരിയത്ത് ശിക്ഷകളെ വിമർശിക്കുന്നത് ഇസ്ലാമിന് അപമാനമാണെന്ന് ഐക്യരാഷ്ട്രസഭയോട് താലിബാൻ . താലിബാൻ മതമൗലികവാദ പ്രസ്ഥാനമാണെന്നും, രാജ്യങ്ങളും സംഘടനകളും തങ്ങളുടെ പേരിൽ ഇസ്ലാമിനെയും അതിന്റെ നിയമങ്ങളെയും കുറിച്ച് നിരുത്തരവാദപരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്താൻ വ്യക്തികളെ അനുവദിക്കരുതെന്നും താലിബാൻ ആവശ്യപ്പെട്ടു
ഇത്തരം പ്രസ്താവനകൾ ഇസ്ലാമിനെ അപമാനിക്കുന്നതും അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനവുമാണ് . ലോഗർ പ്രവിശ്യയിൽ ചാട്ടവാറടി പോലെയുള്ള പ്രാകൃതശിക്ഷകളാണ് താലിബാൻ നൽകുന്നത് . ഇതിനെ യുഎൻ വിമർശിച്ചിരുന്നു . ഇതിനെതിരെ രണ്ടാം തവണയാണ് താലിബാൻ പ്രതികരിക്കുന്നത് .
കവർച്ച, തട്ടിക്കൊണ്ടുപോകൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾക്ക് പരസ്യമായി വെട്ടികൊല്ലൽ , കല്ലെറിഞ്ഞ് കൊല്ലൽ എന്നീ ശിക്ഷയാണ് താലിബാൻ നൽകുന്നത് . എന്നാൽ നിരവധി കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ‘ശരിയ’ അല്ലെങ്കിൽ ഇസ്ലാമിക നിയമം പൂർണ്ണമായും പ്രയോഗിക്കാൻ താലിബാൻ നേതാവ് മുല്ല ഹെബത്തുള്ള അജുന്ദ്സാദ അനുമതി നൽകിയിട്ടുണ്ടെന്നും താലിബാൻ വ്യക്തമാക്കുന്നു. തങ്ങളുടെ ശിക്ഷാരീതികളെ ഇത്തരത്തിൽ അപലപിക്കരുതെന്നും താലിബാൻ ആവശ്യപ്പെടുന്നു.
Comments