മധുര : ക്ഷേത്രഹാൾ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റാൻ ശ്രമം . ചതുരംഗപട്ടണത്തെ മലൈമണ്ഡല പെരുമാൾ ക്ഷേത്ര ഹാളാണ് പ്രാദേശിക മുസ്ലിംകൾ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റിയത്.
ചെങ്കൽപട്ട് ജില്ലയിലെ ഈ പെരുമാൾ (വിഷ്ണു) ക്ഷേത്രം വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രമണ്ഡപത്തിന് സമീപമുള്ള പ്രദേശമാണ് ജന്മാഷ്ടമി ദിനത്തിൽ നടന്ന ഉറിയടിക്ക് വേദിയാകുന്നത്
എച്ച്ആർ ആൻഡ് സിഇ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ജീവനക്കാർക്കും ക്ഷേത്രത്തിന് എത്രത്തോളം കെട്ടിടങ്ങൾ ഉണ്ടെന്നോ , സ്വത്തുക്കൾ ഉണ്ടെന്നോ അറിയില്ലായിരുന്നു. 50 വർഷത്തിലേറെയായി ക്ഷേത്രത്തിൽ ഉറിയടിയും നടക്കുന്നില്ലായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അവഗണിക്കപ്പെട്ട് കിടന്ന ഈ സ്ഥലം ഇസ്ലാമിസ്റ്റുകൾ പൊടുന്നനെ പതിവായി സന്ദർശിക്കാൻ തുടങ്ങിയത് സംശയത്തിനിടയാക്കി . തുടർന്ന് അന്വേഷിച്ചെത്തിയ പ്രാദേശിക ഹിന്ദുക്കൾ കുറ്റിക്കാടുകൾ വൃത്തിയാക്കിയതോടെ ഇത് യഥാർത്ഥത്തിൽ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി. സ്ഥലത്ത് മസ്ജിദാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചിരുന്നു.
വിഷയം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എച്ച്ആർ ആൻഡ് സിഇ വകുപ്പ് അന്വേഷണം നടത്തി.സംഘത്തിലുണ്ടായിരുന്ന സംസ്ഥാന പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ ശ്രീധരൻ, ഇത് ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചു, പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Comments