തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്മയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതി മാഹിൻ കണ്ണിനെതിരെ കൊലക്കുറ്റവും ഭാര്യ റുഖിയയ്‌ക്കെതിരെ ഗൂഢാലോചന കുറ്റവുമാകും ചുമത്തുക. രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
2011 ലാണ് വിദ്യയെയും മകൾ ഗൗരിയെയും കാണാതാകുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് അന്ന് ഉണ്ടായത്. വിദ്യയുടെ അമ്മയോട് പോലീസ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അത് കൊടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
മാഹിൻ കണ്ണിനെതിരെയും അമ്മ പോലീസിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അയാളെ ചോദ്യം ചെയ്ത് വിട്ടയയ്‌ക്കുകയാണുണ്ടായത്. വിദ്യയെയും കുഞ്ഞിനെയും സുഹൃത്തിന്റെ വീട്ടിൽ ആക്കിയെന്ന് അയാൾ പറഞ്ഞത് പോലീസ് വിശ്വസിച്ചു. യുവതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകളും പോലീസ് ശേഖരിച്ചില്ല.
അതിനിടെ 2011 ഓഗസ്റ്റ് 19 വ് കുളച്ചലിൽ നിന്ന് വിദ്യയുടെ മൃതദേഹവും 23 ന് മകൾ ഗൗരിയുടെ മൃതദേഹവും കിട്ടിയിരുന്നു. തമിഴ്‌നാട് പോലീസ് ഇത് സംസ്‌കരിച്ചു.
2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഈ കേസ് വീണ്ടും പൊടിതട്ടിയെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു തുടരന്വേഷണം. അന്വേഷണം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ കേസ് തെളിഞ്ഞു.
Comments