ഗാന്ധിനഗർ : കൊറോണ വാക്‌സിൻ എടുക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. എന്നാൽ ഇതേ രാഹുൽ വാക്സിൻ എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഖേദ ജില്ലയിലെ തസ്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി വാക്‌സിനെതിരെ ട്വിറ്ററിലൂടെ ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. മോദി വാക്‌സിൻ ആണ് അതിനാൽ അത് എടുക്കരുത്. അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും എന്നായിരുന്നു അദ്ദേഹം പ്രചരിപ്പിച്ചത്. എന്നാൽ രാഹുലിന്റെ വാക്കുകൾ ഒന്നും തന്നെ ജനങ്ങൾ സ്വീകരിച്ചില്ല. എല്ലാവരും വാക്‌സിൻ എടുക്കുകയാണ് ഉണ്ടായത്. ഇതിനിടെ എല്ലാവും വാക്‌സിൻ എടുത്തുവെന്ന് മനസിലാക്കിയ രാഹുൽ രഹസ്യമായി അത് എടുത്തിരുന്നെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.
മഹാമാരിയുടെ കാലത്ത് കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രീയം പറയുന്ന തിരക്കിലായിരുന്നു. എന്നാൽ ആ സമയം ഗുജറാത്തിലെ ജനങ്ങളെ സുരക്ഷിതരാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനമായി പരിശ്രമിച്ചു.മോദി ഗുജറാത്തിൽ സമാധാനം സ്ഥാപിച്ചു. സംസ്ഥാനത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പരസ്പരം പോരടിപ്പിക്കുകയല്ലാതെ കോൺഗ്രസ് ഒന്നും ചെയ്തില്ല. ഇത്തരം അക്രമങ്ങൾ വികസനത്തെ തടസ്സപ്പെടുത്തും.ബിജെപി സർക്കാർ ഗുജറാത്തിൽ കലാപം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Comments