ചണ്ഡീഗഡ് : വ്യാജ വാട്‌സ് ആപ്പ് കോളിലൂടെ യുവാക്കൾക്ക് നഷ്ടമായത് 3.05 ലക്ഷം രൂപ. ചണ്ഡീഗഡ് സെക്ടർ 37 ലെ യോഗേഷ് കുമാവത്, സെക്ടർ 44 ലെ തർലോചൻ സിംഗ് എന്നിവരാണ് പറ്റിക്കപ്പെട്ടത്. വാട്‌സ് ആപ്പിലൂടെ വിളിച്ച അഞ്ജാതനായ വ്യക്തിയാണ് ഇരുവരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
യോഗേഷ് കുമാറിനാണ് ആദ്യം ഫോൺ കോൾ എത്തിയത്. തുടർന്ന് ഇയാളുടെ വിദേശത്തുള്ള സഹോദരി കനേഡിയൻ കസ്റ്റഡിയിൽ ആണെന്നും മോചിപ്പിക്കുന്നതിന് 2.50 ലക്ഷം രൂപ അടയ്‌ക്കണം എന്നും ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ പണം അടയ്‌ക്കേണ്ട അക്കൗണ്ട് സംബന്ധിച്ച് വിവരങ്ങളും കൈമാറി. 1 ലക്ഷം രൂപയാണ് പിന്നാലെ യോഗേഷ് അടച്ചത്. ശേഷം സഹോദരിയെ ബന്ധപ്പെട്ടപ്പോൾ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് അറിയുകയായിരുന്നു. പിന്നാലെയാണ് ഇയാൾ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്.
ഇവയ്‌ക്ക് ശേഷമാണ് തർലോചൻ സിംഗിന് ഫോൺ വന്നത്. യുകെയിൽ ജോലി ചെയ്യുന്ന തർലോചന്റെ സുഹൃത്ത് കിർപാൽ സിംഗ് എന്ന പേരിലാണ് അഞ്ജാതൻ വിളിച്ചത്. യുകെയിൽ താൻ ഒരു നിയമപ്രശ്‌നത്തിൽ അകപ്പെട്ടു. അത്യാവശ്യമായി 2.50 ലക്ഷം രൂപ ഒന്ന് അയക്കുമോ എന്ന് ആവശ്യപ്പെട്ടാണ് ഇയാൾക്ക് ഫോൺ വന്നത്. തുടർന്ന് തർലോചൻ 2.05 രൂപ പ്രതി നൽകിയ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.
Comments