കോട്ടയം: അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പനച്ചിക്കാട് സ്വദേശി സതിയെ കൊലപ്പെടുത്തിയ ബിജുവാണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവേയാണ് 80-കാരി സതി മരണപ്പെടുന്നത്. മൃതദേഹം ചിതയിൽ വെയ്ക്കുന്നതിന് മുൻപ് പോലീസിന് തോന്നിയ സംശയമാണ് കൊലപാതകം പുറംലോകമറിയാൻ കാരണമായത്.
അമ്മയ്‌ക്ക് വീഴ്ചയിൽ പരിക്കേറ്റന്നാണ് ആശുപത്രിയിൽ എത്തിച്ച സമയത്ത് ബിജു മൊഴി നൽകിയത്. എന്നാൽ ഇയാളുടെ ചവിട്ടേറ്റാണ് സതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി കള്ള മൊഴി നൽകിയതായും പോലീസ് കണ്ടെത്തി. ചികിത്സയിലിരിക്കുമ്പോഴും അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
സതിയുടെ മൃതദേഹം ചിതയിൽ വെയ്‌ക്കുന്നതിന് മുൻപാണ് കൊലപാതകമാണെന്ന സംശയം പോലീസിനുണ്ടായത്. ഇതോടെ സംസ്‌കാര ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുകയായിരുന്നു. പോസ്റ്റമോർട്ടത്തിലാണ് ചവിട്ടേറ്റാണ് സതി കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് ചിങ്ങവനം പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments