തൃശ്ശൂർ: ചാലക്കുടി മാർക്കറ്റിൽ ഗുണ്ടകൾ തമ്മിലുണ്ടായ കൂട്ടത്തല്ലിനിടെ ഒരാൾക്ക് പരിക്ക്. ചേരി തിരിഞ്ഞായിരുന്നു ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയത്. വൈകീട്ടാണ് സംഭവം. കൂട്ടത്തല്ല് കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ ഗുണ്ടകൾ തല്ല് മതിയാക്കി ഓടി രക്ഷപ്പെടുകയും ചെയ്തു.
ആക്രമണത്തിൽ ഒരാളുടെ കഴുത്തിന് കമ്പിപാര കൊണ്ട് കുത്തേറ്റു. സംഭവം നടന്ന ഉടനെ വിവരം അറിയിച്ചെങ്കിലും പോലീസെത്തിയില്ലെന്നും ആരോപണമുണ്ട്. മാർക്കറ്റ് റോഡിൽ ഗുണ്ടകൾ തമ്മിലേറ്റുമുട്ടുന്നത് സ്ഥിരമാണെന്ന് വ്യാപാരികൾ പറഞ്ഞു. തല്ല് തുടർന്നതോടെ കാണാൻ ആളുകളും കൂടി. ആൾക്കൂട്ടം വർദ്ധിച്ചതോടെ രംഗം പന്തിയല്ലെന്ന് കണ്ട് ഗുണ്ടകൾ അടി മതിയാക്കി സ്ഥലം വിടുകയും ചെയ്തു.
കടകളിൽ കയറി പ്രശ്‌നങ്ങളുണ്ടാക്കുന്നത് പിരിവ് നടത്തുന്നതും സ്ഥിരം സംഭവമാണെന്നും ഇത് സംബന്ധിച്ച പാരതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും വ്യാപാരികൾ പറഞ്ഞു. ഗുണ്ടവിളയാട്ടത്തെ കുറിച്ച് ഇതുവരെയും പോലീസ് അന്വേഷണം നടന്നിട്ടില്ലെന്നും വ്യാപാരികൾ ആരോപിച്ചു.
Comments