ചെന്നൈ: മദ്രസ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ അബ്ദുള്ള, അക്തർ എന്നിവരാണ് അറസ്റ്റിലായത്. ബിഹാർ സ്വദേശികളായ 12 കുട്ടികളെയാണ് ഇരുവരും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചത്.
മാധവരത്തിലെ പൊന്നിയൻ മേടിൽ പ്രവർത്തിക്കുന്ന മദ്രസ വലായുത്തുൾ ഇസ്ലാം യത്തീംഖാനയിലായിരുന്നു സംഭവം. ഖുർആൻ മനപ്പാഠമാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഈ വിവരം ചൈൽഡ് ലൈൻ പ്രവർത്തകർ അറിഞ്ഞു. ഇതോടെ ഇവർ പോലീസുമായി സ്ഥലത്ത് എത്തുകയായിരുന്നു.
കേബിൾ കൊണ്ടായിരുന്നു ഇരുവരും കുട്ടികളെ മർദ്ദിച്ചിരുന്നത്. മർദ്ദനത്തിൽ കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചൈൽഡ് െൈലൻ പ്രവർത്തകർ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments