ധാക്ക : മകളായിരുന്നു തങ്ങളുടെ ലോകമെന്ന് ഐഎസ് വധു ഷമീമ ബീഗത്തിന്റെ അമ്മ അസ്മ ബീഗം . ഷമീമ ബീഗം സിറിയയിൽ ഐഎസിൽ ചേരാൻ ഒളിച്ചോടിയപ്പോൾ ലോകം തകർന്നു. എന്റെ ഇളയ മകളാണ് എന്റെ മനസ്സിൽ കൂടുതൽ , എല്ലാ ദിവസവും എല്ലാ മണിക്കൂറുകളിലും ഞാൻ ചിന്തിക്കുന്നത് അവളെ പറ്റിയാണ് “ ഷമീമ ബീഗത്തിന്റെ പൗരത്വം സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കിടെ അസ്മ ബീഗം പറഞ്ഞു.
2015ൽ സിറിയയിലേക്ക് പോയതിന് ശേഷം കുടുംബ വീട്ടിലെ മകളുടെ കിടപ്പുമുറിയിൽ കയറിയിട്ടില്ലെന്നും അസ്മ ബീഗം പറഞ്ഞു. ‘ 2015-ൽ അവൾ വീടുവിട്ടിറങ്ങിയപ്പോൾ ഞങ്ങളുടെ ലോകം തകർന്നു. അവളുടെ ഡ്രോയറുകൾ ഇപ്പോഴും നിറഞ്ഞിരിക്കുന്നു, അവളുടെ പെർഫ്യൂം, പേനകൾ, ആഭരണങ്ങൾ, അവളുടെ വസ്ത്രങ്ങൾ ഇപ്പോഴും അവിടെയുണ്ട്. അവളുടെ പൈജാമകൾ വൃത്തിയായി മടക്കിവെച്ചിരിക്കുന്നു. അവളുടെ സ്കൂൾ ബാഗ് ഇപ്പോഴും വാതിലിൽ തൂങ്ങിക്കിടക്കുന്നു, അവൾ പോകുമ്പോഴുള്ളതുപോലെ.”അസ്മ കൂട്ടിച്ചേർത്തു.
അതേസമയം 23 കാരിയായ യുവതി ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാൽ തൂക്കിലേറ്റപ്പെടുമെന്ന് ഷമീമ ബീഗത്തിന്റെ അഭിഭാഷകർ പറഞ്ഞു. 2019 ഫെബ്രുവരിയിൽ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കണ്ടെത്തിയതിനെ തുടർന്ന് ദേശീയ സുരക്ഷാ കാരണങ്ങളാൽ ഷമീമ ബീഗത്തിന്റെ പൗരത്വം ബംഗ്ലാദേശ് റദ്ദാക്കിയിരുന്നു .
ഷമീമ ബീഗം സിറിയയിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന സാജിദ് ജാവിദാണ് ഷമീമ ബീഗത്തിന്റെ പൗരത്വം എടുത്തുകളയാനുള്ള തീരുമാനം കുടുംബജീവിതത്തിനുള്ള ഷമീമബീഗത്തിന്റെ മനുഷ്യാവകാശം ലംഘിക്കുന്നതായി കിഴക്കൻ ലണ്ടനിലെ ബെത്നാൽ ഗ്രീനിൽ താമസിക്കുന്ന കുടുംബം പറയുന്നു.
Comments