കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്ഥിതി ചെയ്യുന്ന പാകിസ്താൻ എംബസിക്ക് നേരെ വെടിവെപ്പ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഇത് വധശ്രമം ആയിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപിച്ചു. സംഭത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
അഫ്ഗാനിനസ്ഥാനിൽ താലിബാൻ ഇടംപിടിച്ചതിന് പിന്നാലെ പാകിസ്താന് നേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആക്രമണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം താലിബാൻ ആക്രമണത്തിന്റെ പ്രതികരിച്ചിട്ടില്ല.
എന്നാൽ ഈ ആക്രമണത്തിന് പിന്നിൽ ലോൺ അറ്റാക്കറാണെന്നാണ് നിഗമനം. എല്ലാവരും സുരക്ഷിതരാണെന്നും എന്നാൽ എംബസിക്ക് പുറത്തുപോകാൻ സാധിച്ചിട്ടില്ലെന്നും കാബൂൾ എംബസിയിൽ പെട്ട് കിടക്കുന്നവർ പറഞ്ഞു. വീടിന് സമീപത്ത് നിന്നൊരാൾ വന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നു.
Comments