ന്യൂഡൽഹി : ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള വിവിധ ഘട്ടങ്ങളെ കുറിച്ച് പറഞ്ഞ് ഖത്തർ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് സ്റ്റഡീസ് പഠിപ്പിക്കുന്ന പ്രൊഫസർ ഡോ. ഷാഫി അൽ ഹജ്രി .അൽ-റയ്യാൻ ടിവിയിലാണ് ഇസ്ലാം പ്രചരിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടി ഷാഫി അൽ ഹജ്രി നടത്തിയത്.
ഇസ്ലാമിലേക്ക് വരാനാണ് ആദ്യം ആഹ്വാനം ചെയ്യുന്നതെന്ന് അൽ ഹജ്രി പറഞ്ഞു. അവർ വന്നില്ലെങ്കിൽ, ജീവനോടെ ഇരിക്കാൻ പണം നൽകാൻ ആവശ്യപ്പെടുക. എന്നിട്ടും അവർ വിസമ്മതിച്ചാൽ ഒരു ദയയും കാണിക്കാതെ അവരെ കൊല്ലുക.- അൽ ഹജ്രി പറഞ്ഞു. “യുദ്ധം വിരുന്നിന്റെ മൂന്നാം ഘട്ടമാണ്. ആദ്യം നമ്മൾ ആളുകളെ അല്ലാഹുവിലേക്ക് വിളിക്കുന്നു. അവർ വരുമ്പോൾ നമുക്കുള്ള അതേ അവകാശം അവർക്കും ഉണ്ട്. വന്നില്ലെങ്കിൽ ജസിയ കൊടുക്കണം. മറ്റുള്ളവരിൽ നിന്ന് അവർ സുരക്ഷിതരായിരിക്കാനാണ് ഈ പണം. മൂന്നാം ഘട്ടം, അവർ ജസിയ നൽകാൻ വിസമ്മതിച്ചാൽ അവരുമായി യുദ്ധം ചെയ്യണം.‘ ഷാഫി അൽ ഹജ്രി പറയുന്നു.
മുസ്ലിം ഇതര സമുദായാംഗങ്ങളിൽ നിന്ന് ഈടാക്കുന്ന നികുതി പോലെയാണ് ജസിയ . ഇതിന്റെ പേരിൽ മുഗളന്മാർ ഇന്ത്യയിലെ ഹിന്ദുക്കളെ വളരെക്കാലം ചൂഷണം ചെയ്തിരുന്നു. അത് നൽകിയില്ലെങ്കിൽ, മുസ്ലിം ഇതര സമുദായാംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ മുഗൾ ഭരണാധികാരികൾക്ക് അവകാശമുണ്ടായിരുന്നു.
Comments