ന്യൂഡൽഹി: വിദ്യാർത്ഥികൾക്കിടയിൽ രാജ്യവിരുദ്ധതയും ലൗ ജിഹാദും പ്രചരിപ്പിച്ചതിന് 6 പ്രൊഫസർമാർക്ക് സസ്പെൻഷൻ. മദ്ധ്യപ്രദേശിലെ ഇൻഡോർ ഗവണ്മെന്റ് ലോ കോളേജിലാണ് സംഭവം. എബിവിപിയുടെ പരാതിയിലാണ് നടപടി.
അമീക് ഖോകർ, മിർസാ മോസിസ് ബേഗ്, ഫിറോസ് അഹമ്മദ് മിർ, സുഹൈൽ അഹമ്മദ് വാനി, പൂർണിമ ബെസെ, മിലിന്ദ് കുമാർ ഗൗതം എന്നീ പ്രൊഫസർമാർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ഇവർ ക്യാമ്പസിനുള്ളിൽ രാജ്യവിരുദ്ധതയും ലൗ ജിഹാദും സൈന്യത്തിനെതിരായ വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നു എന്ന് കാട്ടി എബിവിപി പരാതി നൽകുകയായിരുന്നു. സസ്പെൻഷനിലായ അദ്ധ്യപകർക്കെതിരെ അന്വേഷണവും ആരംഭിച്ചു.
വെള്ളിയാഴ്ചകളിൽ കോളേജിലെ മുസ്ലീം അദ്ധ്യാപകരും മുസ്ലീം വിദ്യാർത്ഥികളും ക്ലാസ്സുകൾ തടസ്സപ്പെടുത്തി നിസ്കരിക്കുന്നത് പതിവാണ്. മാംസാഹാരം കഴിക്കാത്ത വിദ്യാർത്ഥികളെ ഇവർ മാംസാഹാരം കഴിക്കാനായി പ്രേരിപ്പിക്കാറുണ്ടെന്നും ചില വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തതെന്നും സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ ജില്ലാ കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയെ നിയോഗിച്ചതായും കോളേജ് പ്രിൻസിപ്പൽ ഇനാമുർ റഹ്മാൻ വ്യക്തമാക്കി.
Comments