അഹമ്മദാബാദ് : ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ യുവതികളുടെ അശ്ലീല നൃത്തം . കോൺഗ്രസ് സ്ഥാനാർത്ഥി രാജേന്ദ്ര സിംഗ് ധീർസിംഗിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുവതികളുടെ നൃത്തം നടന്നത് . ബൊർസാദിൽ നിന്നുള്ള എംഎൽഎയാണ് പർമ രാജേന്ദ്ര സിംഗ് ധീർസിംഗ് .
ഡാൻസിന്റെ വീഡിയോകളിൽ കോൺഗ്രസിന്റെ കൊടികളും വ്യക്തമായി കാണാം. ഇതിനുപുറമെ ചിലർ നർത്തകർക്ക് പണം കൈമാറുന്നതും കാണാം. എന്നാൽ, ഇതേക്കുറിച്ച് തനിക്കറിയില്ലെന്നും പ്രാദേശിക പ്രവർത്തകരാണ് പരിപാടി സംഘടിപ്പിച്ചതെന്നുമാണ് എം എൽ എ പറഞ്ഞത്.
എന്നാൽ ഈ പരിപാടി സംഘടിപ്പിച്ചത് രാജേന്ദ്ര സിംഗ് ആണെന്നാണ് അനുയായികൾ പറയുന്നത് . തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ നൃത്തത്തിൽ തെറ്റില്ലെന്നും വിവാദത്തിന് ശേഷം രാജേന്ദ്ര സിംഗ് പറഞ്ഞു. അതൊരു നൃത്തപരിപാടി മാത്രമായിരുന്നു. സാധാരണ പരിപാടിയിൽ നിന്ന് വ്യത്യസ്തനാകാനാണ് ശ്രമിച്ചത് . പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ പ്രാദേശിക അനുഭാവികൾ എന്ത് പരിപാടിയാണ് സംഘടിപ്പിച്ചതെന്ന് തനിക്കറിയില്ലെന്നും രാജേന്ദ്ര സിംഗ് പറഞ്ഞു
അവിടെ പ്രസംഗിക്കാൻ പോയപ്പോൾ അവിടെ നർത്തകി ഇല്ലായിരുന്നു. മുഴുവൻ സംഭവത്തിനും പ്രാദേശിക അനുഭാവികളാണ് ഉത്തരവാദികളെന്നും എം എൽ എ കുറ്റപ്പെടുത്തി. മറ്റ് പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമാ താരങ്ങളെ കൊണ്ടുവരുന്നുവെന്ന് ഈ സംഭവത്തെ ന്യായീകരിച്ച് പർമർ രാജേന്ദ്ര സിംഗ് പറഞ്ഞു.
Comments