കണ്ണൂർ:കൊച്ചി മുനമ്പത്തുനിന്ന് പോയ മത്സ്യബന്ധന ബോട്ട് മുങ്ങി. 20 ദിവസം മുൻപ് പോയ ബോട്ടാണ് നടുക്കടലിൽ മുങ്ങിയത്. കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.
ഷൈജ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നുള്ള എട്ട് പേരും അസമിൽ നിന്നുള്ള അഞ്ച് പേരുമാണ് ബോട്ടിലുണ്ടായിരുന്നത്. യാത്ര തുടങ്ങുമ്പോൾ ബോട്ടിന്റെ എഞ്ചിൻ തകരാറിലായിരുന്നു. തുടർന്ന് കണ്ണൂർ അഴീക്കൽ തുറമുഖത്ത് വെച്ച് പ്രശ്നം പരിഹരിച്ചിരുന്നു. അതിന് ശേഷം യാത്ര തുടർന്നപ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.
ബോട്ടിന്റെ അടിവശത്തുണ്ടായ ദ്വാരത്തിലൂടെ വെള്ളം കയറിയതാണ് അപകടകാരണമെന്ന് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞു. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞപ്പോഴാണ് തൊഴിലാളികൾ വിവരം അറിഞ്ഞത്. ഇക്കാര്യം ഹാംറേഡിയോ ഓപ്പറേറ്റർ റോണി പോലീസിനെ അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
അഴീക്കൽ പോലീസ് മദർ ഇന്ത്യ എന്ന ബോട്ടിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് മണിക്കൂറിനുള്ളിൽ ബോട്ടിനടുത്തെത്തിയ മദർ ഇന്ത്യയിലെ തൊഴിലാളികളെ കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.
Comments