ന്യൂഡൽഹി: ഇന്ത്യ രാജ്യത്തിന് പുറത്തും വളരുന്നു. പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ. പ്രവാസിപ്പണമൊഴുക്കിൽ തുടർച്ചയായി ഒന്നാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക്. ഭാരതീയ പ്രവാസികളുടെ പണവരവിന്റെ കാര്യത്തിൽ 2022-ൽ അഞ്ച് ശതമാനം വർദ്ധന ഉണ്ടായതാണ് കണക്ക്.
താരതമേന്യ കുറഞ്ഞ തൊഴിൽവൈദഗ്‌ദ്ധ്യം ആവശ്യമുള്ളതും വരുമാനം കുറഞ്ഞതുമായ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാറി ഉയർന്ന വൈദഗ്‌ദ്ധ്യവും വരുമാനവുമുള്ള അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, സിംഗപ്പൂർ,ഓസ്ട്രേലിയ,ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പണമൊഴുക്ക് ഉയർന്നതാണ് ഇന്ത്യയ്‌ക്ക് കൂടുതൽ കരുത്തായത്. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 8,000 കോടി ഡോളറാകും. ഇതിന്റെ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്ക്.
2021-നേക്കാൾ 12 ശതമാനം വളർച്ചയോടെ പണമൊഴുക്ക് ചരിത്രത്തിൽ ആദ്യമായി 10,000 കോടി ഡോളർ കടന്നു. വിദേശ ഇന്ത്യക്കാരുടെ ഈ പണം രാജ്യവികസനത്തിന് ഉപയോഗിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് പ്രവാസികൾ വലിയ സ്ഥാനമാണ് നൽകുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
പ്രവാസിപ്പണമൊഴുക്കിൽ തുടർച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുന്ന ഇന്ത്യ കഴിഞ്ഞവർഷം നേടിയത് 8,700 കോടി ഡോളറായിരുന്നു. ചൈന, മെക്‌സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത്, എന്നീ രാജ്യങ്ങളെ പിൻതള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് കഴിഞ്ഞ വർഷത്തിൽ കുറവ് വന്നതായാണ് റിപ്പോർട്ട്.
Comments