തിരുവനന്തപുരം: കുടംബശ്രീയുടെ തുല്യ സ്വത്തവകാശമെന്ന പ്രതിജ്ഞ സർക്കാർ പിൻവലിച്ചതായി മുസ്ലീംസംഘടനകൾ കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകുമെന്ന വാചകത്തിനെതിരെ വിവിധ മതസംഘടനകൾ രംഗത്ത് വന്നിരുന്നു. പ്രതിജ്ഞ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും മൗലികാവകാശ ലംഘനം നടത്തുവെന്നുമായിരുന്നു ആരോപണം.
മുസ്ലീം മതവിശ്വാസത്തിനും ശരിയത്ത് നിയമത്തിനും എതിരാണ് പ്രതിജ്ഞയെന്നും പ്രതിഷേധിക്കുമെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു. ഖുർആൻ പറയുന്നത്:’ആണിന് രണ്ട് പെണ്ണിൻറേതിന് തുല്യമായ ഓഹരിയാണുള്ളത്'(അന്നിസാഅ്: 11)സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിന്റെയും ഭർത്താവിന്റെയും മകന്റേയും സ്വത്തിൽ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്.എന്നാൽ പിതാവിന്റെ സ്വത്തിൽ അവർക്ക് പുരുഷന്റെ (സഹോദരന്റെ ) പകുതിയാക്കിയത് വിവേചനമല്ലെന്നായിരുന്നു നാസർ കൂടത്തായിയുടെ പ്രസ്താവന. തുടർന്ന് കൂടുതൽ മതസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിന് പിന്നാലെയാണ് പ്രതിഷേധം ഫലം കണ്ടുവെന്നും കുടുംബശ്രീ സംസ്ഥാന മിഷൻ ജില്ലാ കോർഡിനേറ്റർമാർ മുഖേന യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയെന്നും പ്രചരണം നടക്കുന്നത്. നേരത്തെ നൽകിയ പ്രതിജ്ഞ ഇനി ഉപയോഗിക്കരുതെന്നും പുതുക്കിയ പ്രതിജ്ഞ പിന്നീട് നൽകുമെന്നും അറിയിപ്പ് നൽകിയെന്നാണ് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
അതേസമയം രേഖാമൂലമുള്ള സർക്കുലറോ ഉത്തരവോ ഇത് സംബന്ധിച്ച് ഇറങ്ങിയിട്ടില്ല. തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താൽപ്പര്യങ്ങളുടെയും മുന്നിൽ പിണറായി സർക്കാർ വീണ്ടും മുട്ടുമടക്കിയെന്ന വിമർശനം ശക്തമാകുകയാണ്.
Comments