വിയന്നയിലെ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ മതത്തെ കൂട്ടുപിടിച്ച് ഭീകരവാദത്തെ ന്യായീകരിക്കാൻ ശ്രമിച്ച് 22 കാരനായ ഭീകരവാദി കുജ്തിം.
കോടതിയിൽ വിചാരണയ്ക്കിടെ കുജ്തിം തനിക്ക് ഐഎസുമായി ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞത് . എന്നാൽ ഇത് നിഷേധിച്ച കോടതി കുജ്തിം മൊബൈലിൽ ഭീകരവാദികളുമായി ബന്ധപ്പെട്ടതിനെ കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു. എന്റെ മതം കൊല്ലാൻ അനുവദിച്ചതിൽ എനിക്ക് ലജ്ജയില്ല. അത് ഖുറാനിലുണ്ട്, ഞാനൊരു മുസ്ലീമാണ്! ഒരു ക്രിസ്ത്യാനിയോ ജൂതനോ അല്ല എന്നും കുജ്തിം കോടതിയിൽ പറഞ്ഞു.
ചാവേർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന കുജ്തിമിന് ആയുധം നൽകിയ ആദം എന്ന യുവാവിനെയാണ് വിചാരണ ചെയ്തത് . ഇയാളാണ് തോക്കുകൾ കൊലയാളിക്ക് നൽകിയതെന്നാണ് സൂചന. സ്ലോവേനിയൻ ആയുധ ഇടപാടുകാരനെ കുജ്തിമിന് പരിചയപ്പെടുത്തി നൽകിയതും ഇയാളാണ്. തോക്ക് കൈമാറിയപ്പോൾ തനിക്കും പണം ലഭിച്ചതായി ഇയാൾ വ്യക്തമാക്കി.
രണ്ടാമതായി 22 കാരനായ ഇസ്ഹാഖിനെയാണ് വിചാരണ ചെയ്തത്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവരിൽ ഒരാളാണ് ഇസ്ഹാഖ് . എന്നാൽ കോടതിയിൽ ഇസ്ഹാഖ് ഐഎസിനെ “കൊലയാളികളുടെ സംഘം” എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരത്തിൽ 22നും 32നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചത് .
Comments