ബംഗളൂരു: നിരോധിത ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ചുവരെഴുത്ത്. കർണാടകയിലെ ശിവമോഗ ജില്ലയിലും പരിസരത്തുമാണ് നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് ചുവരെഴുത്ത്.
പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കാനാണ് ചുവരെഴുത്തിലൂടെ ആഹ്വാനം. ശിവമോഗയിലെ ഷിക്കാരി എന്ന പ്രദേശത്ത് ഒമ്പത് ഇടങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
രാത്രിയിലെ പോലീസ് പട്രോളിംഗിനിടെയാണ് ചുവരെഴുത്ത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇരുട്ടിന്റെ മറവിൽ ചുവരെഴുതിയ ആളുകളെ കുറിച്ചും അതിന് നേതൃത്വം നൽകിയ വ്യക്തികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കും തുടർ നടപടികൾ.
Comments