ചണ്ഡീഗഡ്: പഞ്ചാബിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച് രാജ്യവിരുദ്ധ ശക്തികൾ. സിഖുകാരുടെ വിശുദ്ധ മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് സൂക്ഷിച്ച സ്ഥലത്ത് തുപ്പി അശുദ്ധിയാക്കി. മൻസൂർപൂർ ഗ്രാമത്തിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് ഗുരു ഗ്രന്ഥ സാഹിബ് സൂക്ഷിച്ച സ്ഥലം തുപ്പി അശുദ്ധമാക്കിയത്. മൻസൂർപൂരിലെ ഗുരുഘറിലാണ് ഗ്രന്ഥം സൂക്ഷിച്ചിരിക്കുന്നത്. രാത്രി ഇവിടെ അതിക്രമിച്ച് കടന്ന അക്രമി സംഘം പാൻമസാല ചവച്ച് തുപ്പുകയായിരുന്നു. രാവിലെ സ്ഥലത്ത് എത്തിയ വിശ്വാസിയാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത് എത്തി.
സ്ഥലത്തെ സാമുദായിക അന്തരീക്ഷം തകർക്കാൻ ചില രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുകയാണെന്ന് വിശ്വാസകൾ പറഞ്ഞു. സ്ഥലത്ത് വർഗ്ഗീയ സംഘർഷമുണ്ടാക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇതിന്റെ ഭാഗമായി തുടർച്ചയായി സമാന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടുവരികയാണ്. ഗുരു ഗ്രന്ഥ സാഹിബ് അശുദ്ധിയാക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments