ഉദയ്പൂർ:2023-ാം വർഷത്തെ ജി20 അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എല്ലാ രാജ്യങ്ങളേയും വിശ്വാസ ത്തിലെടുത്ത് നീങ്ങുകയാണ് ഇന്ത്യ. ലോകത്തിലെ എല്ലാരാജ്യങ്ങൾക്കും എല്ലാ പദ്ധതികളു ടേയും ഗുണം ലഭ്യമാക്കുന്നത് വരെ ഇന്ത്യ അവിശ്രമം പ്രവർത്തിക്കുമെന്നും ജി20 ഷേർപ അമിതാഭ് കാന്ത് പറഞ്ഞു.
ആഗോള തലത്തിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ദരിദ്രരാജ്യങ്ങളുമെല്ലാം പ്രകൃതി വിഭവങ്ങളുടേയും മറ്റ് ഉൽപ്പന്നങ്ങളുടേയും കൈവശാവകാശത്തിൽ ഒരേ സ്ഥാനം വഹിക്കേണ്ടവരാണ്. ആരേയും തോൽപ്പിച്ചുകൊണ്ടുള്ള ഒരു ലോകക്രമമല്ല ഇന്ത്യ ആഗ്രഹി ക്കുന്നതെന്നും അമിതാഭ് കാന്ത് വ്യക്തമാക്കി. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആപ്തവാക്യം എല്ലാവരേയും ഒന്നിപ്പിക്കാനുള്ളതാണെന്നും അമിതാഭ് കാന്ത് ഓർമ്മിപ്പിച്ചു.
വിഷയങ്ങളോടുള്ള സമീപനത്തിൽ ലോകരാജ്യങ്ങൾ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ഈ സഖ്യം ഒരേ സമയം വൻകിട രാജ്യങ്ങൾക്കും വളർന്നുവരുന്ന സാമ്പത്തിക-വാണിജ്യ ചെറുകിട രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകണം. ഈ വർഷത്തെ ഊന്നൽ
സാങ്കേതിക വികസനത്തിനും സുസ്ഥിര വികസനത്തിനുമാണ്. ഇതിന് പിൻബലമേകി ഡിജിറ്റൽ സാങ്കേതിക വിദ്യകളും പൊതുജനങ്ങൾക്കായുള്ള ഡിജിറ്റൽ സംവിധാനങ്ങളും പ്രവർത്തിക്കാൻ ഏവരും മുൻകൈ എടുക്കണമെന്നും അമിതാഭ് കാന്ത് പറഞ്ഞു.
അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ഇന്ത്യ 50 നഗരങ്ങളിലായി 32 മേഖലകളുമായി ബന്ധപ്പെട്ട് 200 ഉന്നതതല യോഗങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്ന ജി20 പ്രതിനിധികൾക്ക് ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകം ബോധ്യപ്പെടു ത്തുന്ന യാത്രകളും സമ്മേളനങ്ങളും കലാപരിപാടികളും നടത്തുമെന്നും അമിതാഭ് കാന്ത് പറഞ്ഞു. കഴിഞ്ഞമാസം ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി20 സമ്മേളനത്തിലാണ് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
Comments