ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന് നിർണ്ണായകമായ കരാറിൽ ഒപ്പിട്ട് ഐഎസ്ആർഒ. ബഹിരാകാശത്തേയ്‌ക്ക് മനുഷ്യനേയും വസ്തുക്കളേയും എത്തിക്കുന്ന തുമായി ബന്ധപ്പെട്ട ചെറുമാതൃക-ക്യാപ്സൂൾ സംവിധാനങ്ങളുടെ സാങ്കേതിക സഹകരണമാണ് ഉറപ്പുവരുത്തിയിരിക്കുന്നത്. വ്യോം സ്‌പേസ് എക്‌സപ്ലൊറേഷൻ ആന്റ് സർവ്വീസസ് ലിമിറ്റഡ് എന്ന സ്ഥാപനവുമായിട്ടാണ് കരാർ. ബഹിരാകാശ സഞ്ചാരികളേയും സാധനങ്ങളേയും വഹിക്കുന്ന സംവിധാനങ്ങളുടെ സാങ്കേതിക സഹായമാണ് കമ്പനി നൽകുക.
2020ൽ ബഹിരാകാശത്തേയ്‌ക്ക് മനുഷ്യൻ പുറപ്പെടുംമുമ്പ് യാത്രചെയ്ത് സാങ്കേതിക വിവര ങ്ങൾ അറിഞ്ഞുവരാനായി വ്യോം മിത്ര എന്ന പേരിലെ യന്ത്രമനുഷ്യനെ നിർമ്മിച്ചത് ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞരാണ്. ഗഗൻയാൻ പദ്ധതിയിൽ ആദ്യം യാത്രചെയ്യാൻ പോകുന്നതും സ്ത്രീരൂപത്തിലുള്ള യന്ത്രമനുഷ്യനായിരിക്കുമെന്നാണ് ഐഎസ്ആർഒ കൊറോണയ്‌ക്ക് മുന്പ് അറിയിച്ചത്. അതുപ്രകാരം 2023 അവസാനമോ-2024 ആദ്യമോ ആയി ബഹിരാകാശ രംഗത്തെ പരീക്ഷണം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ വാഹനത്തിന്റെ പുറപ്പെടുന്നത് മുതലുള്ള എല്ലാ പ്രവർത്തനവും ബഹിരാ കാശത്ത് എത്തിയ ശേഷമുള്ള എല്ലാ നിരീക്ഷണങ്ങളും വ്യോംമിത്രയാണ് നടത്തുക. ഒപ്പം ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷാ സംബന്ധമായ സഹായങ്ങളും വ്യോംമിത്ര നൽകും. ബഹിരാകാശത്തെ അതിസങ്കീർണ്ണമായ പരിസ്ഥിതി വ്യതിയാനങ്ങളും വ്യോംമിത്ര അതാത് സമയത്ത് നിരീക്ഷിക്കും.
Comments