ന്യൂഡൽഹി: ഇന്ത്യയുടെ അമൃതകാലഘട്ടവും ജി20യിലൂടെ ലോക നേതൃത്വം ഏറ്റെടുത്തിരി ക്കുന്ന അസുലഭമുഹൂർത്തത്തിലും രാഷ്ട്രീയ നേതാക്കളെ അഭിനന്ദിച്ചും ആശംസക ളറിയിച്ചും പ്രധാനമന്ത്രി. ഏവരേയും പാർലമെന്റിലേയ്ക്ക് സ്വാഗതം ചെയ്ത നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപതി മുർമുവിനും ഉപരാഷ്ട്രപതി രാജ്ദീപ് ധൻകറിനും അഭിനന്ദനങ്ങൾ അർപ്പിച്ചു.
അമൃതകാലഘട്ടത്തിലെ ഇന്ത്യയുടെ മുന്നേറ്റം ജി20 അദ്ധ്യക്ഷ സ്ഥാനം ലഭിച്ച പശ്ചാത്ത ലത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് നരേന്ദ്രമോദി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ആഗോള തലത്തിൽ ഇന്ത്യയുടെ നന്മയും കരുത്തും പ്രകടമാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട കാലമാണിതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
പാർലമെന്റിന്റെ ഈ ശൈത്യകാല സമ്മേളനം ഏറെ പ്രധാനപ്പെട്ടത്. ആഗസ്റ്റ് 15ന് മുമ്പാണ് നമ്മൾ ഇതിന് മുമ്പ് ഒരുമിച്ച് ഇതേ പാർലമെന്റ് അങ്കണത്തിൽ ഒരുമിച്ച് കൂടിയത്. ഈ അമൃതകാലഘട്ടത്തിൽ ദേശത്തിന് ജി20 അദ്ധ്യക്ഷ സ്ഥാനം ലഭിച്ചതോടെ സന്തോഷവും അഭിമാനവും ഏറെയാണ്.
ലോകത്തിന് ഇന്ത്യയുടെ ക്ഷമത തിരിച്ചറിയാൻ സാധിക്കുന്ന നിരവധി അവസരങ്ങളാണ് നമുക്ക് മുന്നിൽ വന്നുകൊണ്ടിരിക്കുന്നത്. നാം ലോകവേദിയിൽ നിർണ്ണായക വിഷയ ങ്ങളിലെ തീരുമാനങ്ങളിലൂടെ മാതൃകയാവുകയാണ്. അവരുടെ പ്രതീക്ഷയും ഏറെയാണ്. നമ്മുടെ കർത്തവ്യവും അതിനാൽ വളരെ വലുതാണ്. ജി20 ഒരു സമഗ്രമായ ആഗോള തട്ടകമാണ്. വ്യത്യസ്ത മേഖലകളിലെ ഇന്ത്യയുടെ കാര്യക്ഷമത ലോകജനതയിൽ എത്തിക്കാൻ വലിയ അവസരമാണിത്. ഇതൊരു നയതന്ത്ര പരിപാടി മാത്രമല്ല. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ഓരോ പ്രത്യേകതകളും മുന്നിൽ വയ്ക്കാനുള്ള അസുലഭ അവസരമാണ് കൈവന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
നാം ജനാധിപത്യത്തിന്റെ മാതാവായ വിശാല രാജ്യമാണ്. അതിവിപുലമാണ് നമ്മുടെ ഭൂവിഭാഗം. ജനസംഖ്യകൊണ്ടും നാം കരുത്തരാണ്. വൈവിധ്യങ്ങളാൽ നിറഞ്ഞ നമ്മുടെ സാംസ്കാരിക തനിമ ലോകത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കുമെന്നതാണ് വരാനിരിക്കുന്ന ഒരു വർഷത്തിന്റെ ജി20 അദ്ധ്യക്ഷ സ്ഥാനം. അതിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും കോർത്തിണക്കി നന്മയുടേയും നിസ്വാർത്ഥതയുടേയും പരസ്പര സഹകരണത്തിന്റേയും പാതയിലൂടെ നാം സഞ്ചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർവ്വകക്ഷിയോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായും ജി20യുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. എല്ലാവരും ഒറ്റക്കെട്ടായി, ശുഭാപ്തി വിശ്വാസത്തോടെ മികച്ച സഹകരണമാണ് വാഗ്ദാനം നൽകിയിരിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. നിരവധി നിർദ്ദേശങ്ങളും നേതാക്കൾ മുന്നോട്ട് വെച്ചതിൽ സന്തോഷമുണ്ടെന്നും ഈ പാർലമെന്റ് സെഷനിലും അതിന്റെ പ്രതിഫലനമു ണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ രാജ്യസഭയിലെ ആദ്യ സെഷനാണ് ഇന്ന് നടക്കുന്നത്. ഒരു കർഷകന്റെ മകൻ രാജ്യസഭയുടെ നേതൃത്വം വഹിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ഒപ്പം ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങൾക്ക് ചർച്ചയിൽ കൂടുതൽ അവസരം നൽകണമെന്നും അതിലൂടെ ഭാവി നേതാക്കളുടെ വളർച്ചയ്ക്ക് ശക്തിപകര ണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. നിരന്തര ബഹളം മൂലം സഭ നിർത്തിവെച്ചുള്ള നീക്കങ്ങൾ രാജ്യത്തെ ജനങ്ങളുടെ വികസന-ക്ഷേമ കാര്യത്തിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുകയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Comments