സോൾ: ദക്ഷിണ കൊറിയക്കാർ സിംഗിൾസ് ലൈഫ് ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. 2050-ഓടെ അഞ്ചിൽ രണ്ട് പേർ അവിവാഹിതരായി താമസിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2021-ലെ കണക്കുകൾ പ്രകാരം 7.2 ദശലക്ഷം ആളുകളാണ് കുടുംബത്തിന്റെ സഹായമില്ലാതെ ഒറ്റയ്‌ക്ക് കഴിയുന്നത്. 2050-ൽ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് കണക്ക്.
2000-ൽ 15.5% ആയിരുന്ന അനുപാതം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഏതാണ്ട് 40% ആയി ഉയരുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാനദണ്ഡങ്ങളും സാമ്പത്തിക സാഹചര്യങ്ങളും പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ആളുകൾ ഇത്തരത്തിൽ ചിന്തിക്കുന്നതെന്നാണ് വിലയിരുത്തൽ.യുകെയിലെ ഏകവ്യക്തി കുടുംബങ്ങളുടെതിന് സമനമായ രീതിയിലാണ് ഇപ്പോൾ ദക്ഷിണ കൊറിയയിലെ ജീവിത നിലവാരം. എന്നാൽ ജപ്പാനെയും ജർമനിയേയും അപേക്ഷിച്ച് നിലവാരം കുറവാണ്.
തൊഴിലിലായ്മയും പണക്കുറവുമാണ് അവിവാഹിതരുടെ എണ്ണം വർദ്ധിക്കാനുള്ള കാരണങ്ങളിൽ പ്രധാനമായവ. കുട്ടികളും കുടുംബവുമായി ജീവിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ദക്ഷിണ കൊറിയയിലെ 12 ശതമാനത്തോളം പേർ പറയുന്നത്. ശരിയായ പങ്കാളിയെ കണ്ടെത്തിയിട്ടെല്ലെന്നും അത്തരത്തിൽ കണ്ടെത്താത്ത പക്ഷം വിവാഹം കഴിക്കില്ലെന്നുമുള്ള നിലപാടിലാണ് രാജ്യത്തെ 25 ശതമാനം പേർ. വർദ്ധിച്ചുവരുന്ന ഏകവ്യക്തി കുടുംബങ്ങളുടെ എണ്ണം രാജ്യത്തെ പ്രായമാകുന്നവരുടെ എണ്ണത്തിൽ വർദ്ധവുണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു.
Comments