ന്യൂഡൽഹിവനിതകൾക്കായുള്ള നിക്ഷേപങ്ങളിലൂടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ഇന്ത്യയെന്ന് മെലിൻഡ ഗേറ്റ്സ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ, അടിത്തറയുള്ള, കൂടുതൽ ലിംഗസമത്വമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന ‘ഇന്ത്യയിലെ ആരോഗ്യത്തിലും ശാസ്ത്രത്തിലുമുള്ള മാറ്റത്തിന് നേതൃത്വം നൽകുന്ന സ്ത്രീകൾ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
കൊറോണ മഹാമാരിക്കാലത്ത് ഏകദേശം 200 ദശലക്ഷം സ്ത്രീകൾക്ക് പണം നൽകാൻ സർക്കാർ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുവെന്നും കൂടുതൽ ലിംഗസമത്വമുള്ള രാജ്യം ,കെട്ടിപ്പടുക്കുകയാണെന്നും അവർ വ്യക്തമാക്കി. വനിതകൾക്കായുള്ള നിക്ഷേപങ്ങളിലൂടെ എന്തുചെയ്യാനാകുമെന്നും
വനിതകൾക്കായി നിക്ഷേപം നടത്തുന്നതിന്റെ നേട്ടങ്ങളും ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുന്നത് തുടരുകയാണെന്ന് അവർ പറഞ്ഞു. പണം സ്ത്രീകളുടെ കൈകളിലേക്ക് എത്തുന്നുവെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കുന്നത് ലിംഗഭേദമന്യേയുള്ള നയരൂപീകരണത്തിന്റെ ഉദാഹരണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ, താഴെത്തട്ടിൽ നിന്ന് കൂടുതൽ ലിംഗസമത്വമുള്ള ഒരു രാജ്യം കെട്ടിപ്പടുക്കുകയാണെന്നായിരുന്നു മെലിൻഡയുടെ പ്രസ്താവന. സെമിനാറിന് ശേഷം വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ മെലിൻഡ, ജി-20, ആഗോള എസ്ഡിജി പുരോഗതി, ഡിജിറ്റൽ വികസനം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.
രാഷ്ട്രപതി ദ്രൗപദി മുർമു മെലിൻഡയെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിക്കുകയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
– —
Comments