വാഷിംഗ്ടൺ :ട്വിറ്റർ കൗൺസലിനെ പുറത്താക്കിയതിന് ഉത്തരം നൽകി എലോൺ മസ്ക്. വിവരങ്ങൾ മറച്ചുവെച്ചുവെന്ന ഗുരതരമായ അലംഭാവമാണ് ഡെപ്യൂട്ടീ ജനറൽ കൗൺസൽ ജെയിംസ് ബേക്കർ നടത്തിയതെന്നാണ് ട്വിറ്റർ മേധാവി പറഞ്ഞത്.
‘സമൂഹം എങ്ങിനെ ട്വിറ്ററിലെ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുന്നുവെന്നത് നിർണ്ണായകമാണ്. ഈ വിഷയത്തിൽ വിവര ശേഖരണവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർണ്ണായകമായ വിവര ങ്ങൾ ട്വിറ്ററിൽ നിന്നും മറച്ചുവെച്ചതായി കണ്ടെത്തുകയായിരുന്നു. ഇത്തരം അലംഭാവം പൊതുസമൂഹത്തിനായി പ്രവർത്തിക്കുന്ന ട്വിറ്ററിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഇന്ന് മുതൽ ജെയിംസ് ബേക്കർ ഈ സ്ഥാനപത്തിൽ നിന്നും പുറത്താവുകയാണ്.’മസ്ക് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് ട്വിറ്റർ ഫയൽസ് എന്ന പേരിൽ മസ്കുമായി ഏറെ അടുത്തു നിൽക്കുന്ന മാദ്ധ്യമപ്രവർത്തകൻ മാറ്റ് തായ്ബി രേഖകൾ പുറത്തുവിട്ടത്. ആഗോള പ്രശസ്തരായ വ്യക്തിക ളുമായി ട്വിറ്റർ വിവിധ കാലങ്ങളിൽ നടത്തിയ സംഭാഷണങ്ങളാണ് പരസ്യമാക്കിയത്. ഇതിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും പുറത്തുവന്നു. ട്വിറ്ററിലെ വിവരങ്ങൾ ട്രംപ് ഹാക്ക് ചെയ്തെന്ന് കാണിച്ചാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും രേഖകളിൽ പറയുന്നു.
Comments