ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധിരൂക്ഷം.അവശ്യസാധനങ്ങൾക്ക് തീവിലയായതോടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് പാക് ജനത. രാജ്യത്ത് ഒരു കിലോഗ്രാം കോഴിയിറച്ചിക്ക് ആയിരം രൂപയും ഒരു ഡസൻ കോഴിമുട്ടയ്‌ക്ക് 500 രൂപയുമാണ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സോയാബീന്റെയും കനോലയുടെയും ഇറക്കുമതി കുറഞ്ഞതാണ് ചിക്കന് വില കൂടാനുള്ള കാരണമായി പാക് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.
സോയാബീൻ,കനോല വിത്ത് തുടങ്ങിയവയുടെ ഇറക്കുമതിയ്‌ക്ക് രാജ്യത്ത് വലിയ നിയന്ത്രണങ്ങളാണ് ഉള്ളത്. തുറമുഖത്ത് ക്ലിയറൻസ് കിട്ടാതെ ചരക്കുകൾ കെട്ടിക്കിടക്കുന്നത് രാജ്യത്തുടനീളമുള്ള കോഴി ഫാമുകളെ ബാധിച്ചു. ഇതാണ് കോഴിയിറച്ചിക്ക് വില കൂടാനുണ്ടായ കാരണം.
എന്നാൽ തുറമുഖത്ത് ഈ ക്ലിയറൻസ് വൈകുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥമൂലമാണെന്ന സത്യം പ്രധാനമനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്മതിക്കുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
Comments