തിരുവനനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിനുകൾക്കിടയിലും സംസ്ഥാന 78 വിദേശ മദ്യ ഷോപ്പുകൾക്ക് അനുമതി നൽകി പിണറായി സർക്കാർ. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 62 ബിയർ പാർലർ ഉൾപ്പെടെ 247 ബാറുകൾക്കാണ് പുതുതായി അനുമതി നൽകിയത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി 47 കോടി രൂപയോളം സർക്കാർ ചെലഴിച്ച അതേ സർക്കാരാണ് പുതിയ ബാറുകൾക്കും വൈൻ പാർലറുകൾക്കും അനുമതി നൽകുന്നത്.
2016 മുതൽ 2022 വരെ സംസ്ഥാനത്ത് 247 ബാറുകൾക്കും 78 ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കാണ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ 62 ബിയർ പാർലറുകൾ തുടങ്ങുന്നതിനും അനുമതി നൽകി. 2016 ന് മുൻപ് 306 ബിവറേജസ് ഔട്ട് ലെറ്റുകകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നാൽ ആറ് വർഷത്തിനുള്ളിൽ 309 ഷോപ്പുകളായി ആയി ഉയർന്നു. കൂടാതെ പുതിയ വിദേശ മദ്യഷോപ്പുകൾക്ക് അനുമതി നൽകുന്നതിനോടൊപ്പം തന്നെ തദ്ദേശീയമായി ജവാൻ മദ്യത്തിന്റെ ഉല്പാദനയൂണിറ്റുകൾക്കും അനുമതി നൽകി അടുത്ത വർഷത്തോടെ കേരളത്തിൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും എന്നാണ് വകുപ്പിന്റെ പ്രതീക്ഷ.നിയമസഭയിലെ ചോദ്യത്തിന് മറുപടിയായിട്ടാണ് എക്‌സൈസ് വകുപ്പ് മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്.
അതേസമയം ലഹരി വിരുദ്ധ ക്യാമ്പയിനുകൾക്കും , ലഹരിയിൽ അടിമപ്പെട്ടവർക്കുമുള്ള ചികിത്സയ്‌ക്കുമായി 47 കോടിയോളം രൂപയാണ് എല്ലാവർഷവും സംസ്ഥാന സർക്കാർ ചെലവിടുന്നത്.കഴിഞ്ഞ മാസം സർക്കാർ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പെയിന് ചിലവായത് 18 ലക്ഷത്തോളം രൂപയാണ്.ലഹരിയുടെ പിടിയിൽ നിന്നും യുവജനങ്ങളെ മുക്തരാക്കാൻ വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്നു എന്ന് സർക്കാർ വാദങ്ങൾ ഉയരുമ്പോഴും സർക്കാർ വാദങ്ങൾ ഉയരുമ്പോഴും മദ്യ വിതരണത്തിലൂടെ
സർക്കാർ അധിക വരുമാനം നേടുകയാണ്.
അതേസമയം മദ്യത്തിന്റെ വിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കാനുള്ള ജി എസ് ടി ബിൽ ഇന്ന് സഭ പാസാക്കും. ഇതോടെ സംസ്ഥാനത്ത് മദ്യവില വർദ്ധിക്കും.
Comments