ഷിംല: ഹിമാചൽപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സിപിഎമ്മിന് തിരിച്ചടി. സിറ്റിംഗ് സീറ്റായ തിയോഗ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി രാകേഷ് സിൻഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തിയോഗിൽ ബിജെപി സ്ഥാനാർത്ഥിയായ അജയ് ശ്യാം ആണ് രാകേഷിന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. ശുഭവാർത്ത പ്രതീക്ഷിച്ചിരുന്ന ഇടത് നേതാക്കൾക്കെല്ലാം തിരിച്ചടിയായിരിക്കുകയാണ് അജയ് ശ്യാമിന്റെ തേരോട്ടം.
2017 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തിൽ നിന്ന് 24,791 വോട്ടാണ് രാകേഷ് നേടിയത്. തൊട്ടുപിന്നിൽ 22.808 വോട്ടുകളുമായി ബിജെപിയുടെ രാകേഷ് വർമ്മ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇത്തവണ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ സിപിമ്മിന്റെ വോട്ടുകളെല്ലാം തൂത്തുവാരുകയാണ് ബിജെപി.
അതേസമയം ഹിമാചലിൽ ലീഡ് നിലമാറിമറിയുകയാണ്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല മണ്ഡലങ്ങളിലും കാഴ്ച വെയ്ക്കുന്നത്. 32 സീറ്റുകളിലായി ബിജെപിയുടെയും കോൺഗ്രസിന്റെയും ലീഡ് നില മാറിമറിയുകയാണ്
Comments