കൊളംബോ:ചൈനീസ് ആഗോള കുതന്ത്രങ്ങളിൽ സാമ്പത്തികമായി കൂപ്പുകുത്തിയ ശ്രീലങ്ക ബജറ്റ് പ്രഖ്യാപനം നടത്തി. റെനിൽ വിക്രമസിംഗെ സർക്കാറിന്റെ വാർഷിക ബജറ്റ് പ്രഖ്യാ പനത്തിന് ഇല്ലായ്മയ്‌ക്കിടയിലും പാർലമെന്റ് അംഗീകാരം നൽകി. സാമ്പത്തിക പ്രതിസന്ധിയിൽപെട്ടവർക്ക് ദുരിതാശ്വാസ പാക്കേജായി 43 ബില്യൻ രൂപയും വകയിരുത്തിയിട്ടുണ്ട്. 5.82 ട്രില്യൻ രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്.
സർക്കാർ വരുമാനം വർദ്ധിപ്പിക്കാനും ലോകബാങ്ക് സഹായം നേടിയെടുക്കാനുമുള്ള നയങ്ങളടക്കമാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. പ്രധാനമന്ത്രി വിക്രമസിംഗെയുടെ 70 ശതമാനം ടാക്‌സ് ഉയർത്തൽ നയത്തെ ഐകകണ്‌ഠ്യേന തള്ളിക്കൊണ്ടാണ് പാർലമെന്റ് ബജറ്റ് നിർദ്ദേശങ്ങൾ അംഗീകരിച്ചത്. ഒരു മാസത്തെ സമഗ്രമായ ചർച്ചകളാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് നടത്തിയത്.
രാജ്യത്തെ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളും ദേശീയ വിമാന കമ്പനിയായ ശ്രീലങ്കൻ എയർലൈൻസും വിറ്റ് ഒഴിവാക്കണമെന്നും വിക്രമസിംഗെ മുന്നോട്ടു വെച്ചിരുന്നു. മൊത്തം വായ്പാ ഇനത്തിൽ 50 ശതമാനം കടം ചൈനയ്‌ക്ക് നൽകാനുളളതാണ്. ജപ്പാന് നൽകാനുള്ള കടം 19 ശതമാനവും ഇന്ത്യയ്‌ക്കുള്ളത് 12 ശതമാനവുമാണ്.
ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 9.2 ശതമാനമായി കുറയുമെന്നാണ് ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശ്രീലങ്കൻ കേന്ദ്രബാങ്ക് സാമ്പത്തിക വളർച്ചാ നിരക്ക് 8.7 ശതമാനമായി ചുരുങ്ങുമെന്നാണ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
Comments