ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിലെ വിവാഹ പാചകശാലയിലുണ്ടായ പൊട്ടിത്തെ റിയിൽ നാല് പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പൊള്ളലേറ്റതായാണ് വിവരം. പാതകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീ പടർന്നത്. ജോധ്പൂർ ജില്ലയിലെ ഭുംഗ്രാ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. വരനെ ആനയിക്കുന്ന ഘോഷയാത്ര നടക്കാനുള്ള തയ്യാറെ ടുപ്പിനിടയിലാണ് പൊട്ടിത്തെറി നടന്നത്.
പൊള്ളലേറ്റ 60 പേരിൽ 42 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. എല്ലാവരേയും ജോധ്പൂരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പാചകശാലയിൽ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പിൽ നീന്നും തീ പടർന്നതോടെ മറിഞ്ഞു വീണ സിലിണ്ടർ പൊട്ടിത്തെറിച്ചെന്നാണ് പോലീസ് പറയുന്നത്. ഗ്യാസ് കല്യാണ പന്തലിലെ തുണികളിലേയ്‌ക്കാണ് ആദ്യം പടർന്നത്. പന്തലിൽ ആ സമയം ഉണ്ടായിരുന്നവരുടെ വസ്ത്രത്തിലേയ്‌ക്കും തീ പടർന്നു. കർട്ടനുകൾ ഉരുകിവീണും നിരവധി പേർക്ക് പൊട്ടലേറ്റു.
Comments