ബൊക്കാറോ ; പോലീസുകാരനാണെന്ന് പറഞ്ഞ് കൗമാരക്കാരിയെ വിവാഹം കഴിക്കാനെത്തി 50 കാരൻ അസ്ലം . ഝാർഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം . പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് അസ്ലം ഖാൻ എത്തിയത് .
ധൻബാദിലെ ഭൂലി സ്വദേശിയാണ് ഫിറോസ് എന്ന അസ്ലം. സഞ്ജയ് എന്ന പേരിലാണ് ഇയാൾ ഹിന്ദു കുടുംബവുമായി അടുത്തത് . യുവതിയുടെ കുടുംബാംഗങ്ങൾ മാസങ്ങൾക്കുമുമ്പ് വായ്പയ്‌ക്കായി ബാങ്കിൽ പോയിരുന്നു . അവിടെ വച്ചാണ് അസ്ലമിനെ കണ്ടെത്തിയത്. നിർധനരായ കുടുംബത്തോട് താൻ ബാങ്കുദ്യോഗസ്ഥനാണെന്നും ലോൺ നൽകാമെന്നും അസ്ലം പറഞ്ഞ് വിശ്വസിപ്പിച്ചു
ഇതിന് ശേഷം അസ്ലം പണം കടമായി നൽകി . പിന്നാലെ ഇയാൾ സ്ഥിരമായി പെൺകുട്ടിയുടെ വീട്ടിൽ വരാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോലീസ് യൂണിഫോമിലും അസ്ലം വരാൻ തുടങ്ങി, ഇപ്പോൾ താൻ പോലീസ് ഓഫീസറാണെന്നായിരുന്നു ഇയാൾ വീട്ടുകാരോട് പറഞ്ഞത് . വീട് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ കുടുംബത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അവരെ ബന്ദികളാക്കി . പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു.
വിവാഹച്ചെലവുകൾ മുഴുവൻ താൻ തന്നെ വഹിക്കുമെന്നും അസ്ലം പറഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ വിവാഹ ഘോഷയാത്രയായി അസ്ലം എത്തി. എന്നാൽ വിവാഹപന്തൽ ഒരുക്കാൻ എത്തിയ ഒരു തൊഴിലാളി ഇയാളെ തിരിച്ചറിയുകയും . അത് അസ്ലം ആണെന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നോടൊപ്പം ജയിലിൽ കിടന്നിട്ടുണ്ടെന്നും വ്യക്തമാക്കുകയും ചെയ്തു . ഇതിനിടെ ആരോ പോലീസിൽ വിവരമറിയിച്ചു. പോലീസിനെ കണ്ട് അസ്ലം ഓടി രക്ഷപ്പെട്ടു.
അസ്ലമിന്റെ ആൾട്ടോ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്ലം നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളിലെ പെൺകുട്ടികളെ വലയിലാക്കുകയാണ് അസ്ലമിന്റെ പതിവെന്നും പോലീസ് പറഞ്ഞു .
Comments