അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയമാണ് നേടിയത്. കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ ബിജെപിയാണ് അധികാരത്തിൽ . വിദേശ മാദ്ധ്യമങ്ങളും ഈ വമ്പൻ വിജയത്തിന് പ്രമുഖ സ്ഥാനം നൽകിയിട്ടുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപിക്കുള്ള ബൂസ്റ്റർ എന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.
തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്. 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തിരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു അന്നത്തെ വിജയം
ഇന്ത്യയോടുള്ള വിദ്വേഷവും, മോദി സർക്കാരിനോടുള്ള അമർഷവുമെല്ലാം പാക് മാദ്ധ്യമങ്ങൾ തെരഞ്ഞെടുപ്പ് വാർത്തകളിലും നൽകിയിട്ടുണ്ട് .ഇന്ത്യയിൽ നടന്ന സുപ്രധാന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടി വിജയിച്ചുവെന്നാണ് പാക് മാദ്ധ്യമമായ ‘ദ ഡോൺ’ നൽകിയ വാർത്ത . ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രതിപക്ഷം ഒന്നിക്കുന്നു എന്നാണ് പ്രതിപക്ഷത്തെ കുറിച്ച് എഴുതിയിരിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന് അറബ് ന്യൂസും പ്രാധാന്യം നൽകിയിട്ടുണ്ട് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ബിജെപിയുടെ ഈ വൻ വിജയം 2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബൂസ്റ്ററായി പ്രവർത്തിക്കുമെന്ന് അറബ് ന്യൂസ് എഴുതി. രാജ്യത്തിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിൽ 1995 മുതൽ ബിജെപി അധികാരത്തിലുണ്ടെന്നും വാർത്തയിൽ പറയുന്നു
സാമ്പത്തിക വളർച്ച മൂലം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . 2024 ലെ പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രധാനമന്ത്രി സംസ്ഥാനമൊട്ടാകെ ശക്തമായ പ്രചാരണം നടത്തിയെന്നും അറബ് ന്യൂസ് എഴുതി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഹിന്ദുത്വഭാരതീയ ജനതാ പാർട്ടി വൻ വിജയം നേടിയെന്നാണ് അൽ ജസീറ നൽകിയത് . എന്നാൽ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് ഭരണം കിട്ടി . 2024ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ ശക്തമായ പ്രകടനമായാണ് വെബ്സൈറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്. 1995 മുതൽ ഗുജറാത്തിലെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ചുവെന്നും അൽ ജസീറ എഴുതി.
ഗുജറാത്തിലെ വിജയ പരമ്പര നിലനിർത്തുന്നതിൽ വിജയിച്ചുവെന്നാണ് ൿപോസ്റ്റ് നൽകിയ വാർത്ത .നരേന്ദ്ര മോദിയുടെ പാർട്ടി സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ വിജയക്കുതിപ്പ് നിലനിർത്തുന്നതിൽ സ്ഥിരത പുലർത്തുന്നതായി പത്രം എഴുതിയിട്ടുണ്ട്.
ഗുജറാത്തിനൊപ്പം ഹിമാചൽ പ്രദേശിലും സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വിജയിച്ചിരുന്നെങ്കിൽ മോദിയുടെയും ബിജെപിയുടെയും നില കൂടുതൽ ശക്തമാകുമായിരുന്നുവെന്നും വാഷിംഗ്ടൺ പോസ്റ്റ് എഴുതിയിട്ടുണ്ട്.
ഗുജറാത്തിൽ മോദിയുടെ ബിജെപിയ്ക്ക് വൻ വിജയം രേഖപ്പെടുത്തി, പ്രധാനമന്ത്രിയുടെ നാട്ടിലെ ഏറ്റവും വലിയ വിജയം എന്നാണ് ബ്രിട്ടീഷ് പത്രമായ ‘ദ ഗാർഡിയൻ’ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്.ഈ വിജയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതീയ ജനതാ പാർട്ടിക്ക് ബൂസ്റ്റർ ഡോസ് നൽകിയെന്ന് ‘ദ ഗാർഡിയൻ’ എഴുതി. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഗുജറാത്തിലെ ബിജെപിയുടെ വൻ വിജയം കാണിക്കുന്നതെന്നും ‘ദ ഗാർഡിയൻ’ എഴുതി.ഫലത്തെ ബിജെപിയുടെ ചരിത്രനേട്ടമെന്നാണ് പത്രം വിശേഷിപ്പിച്ചിരിക്കുന്നത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഗുജറാത്തിലെ വൻ വിജയം ബിജെപിക്ക് കരുത്തേകുമെന്ന് ബ്രിട്ടനിലെ ഇൻഡിപെൻഡന്റ് ന്യൂസ്പേപ്പർ എഴുതി.
1995 മുതലുള്ള ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അജയ്യമാണെന്ന് ജപ്പാനിലെ നിക്കി ഏഷ്യ ന്യൂസ്പേപ്പർ പറയുന്നു . ഈ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിക്കാണ് പത്രം നൽകിയത്. 2014ൽ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് നരേന്ദ്രമോദി 13 വർഷം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ നരേന്ദ്രമോദിക്ക് വലിയ ജനപ്രീതിയുണ്ടെന്നും വാർത്തയിൽ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായി സംസ്ഥാനത്തെ പലരും കരുതുന്നുവെന്ന് ജപ്പാനിലെ ഡെയ്ലി ന്യൂസ്പേപ്പർ വിലയിരുത്തുന്നു
മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്താൻ ഈ വിജയം നരേന്ദ്ര മോദിയെ ഏറെ സഹായിക്കുമെന്ന് ബ്ലൂംബെർഗ് ചൂണ്ടിക്കാട്ടുന്നു .
Comments