ലക്നൗ : സ്ത്രീകൾക്കും ,കുട്ടികൾക്കുമെതിരെ പ്രവർത്തിക്കുന്നവരെ ഉടൻ പിടികൂടണമെന്ന കർശന നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . 387.59 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും കാൺപൂരിൽ നിർവ്വഹിക്കാൻ എത്തിയതായിരുന്നു അദ്ദേഹം .
സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പെൺമക്കളുടെയും സ്ത്രീകളുടെയും സുരക്ഷയെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.ഇപ്പോൾ സാമൂഹിക വിരുദ്ധർ ആരും കുറ്റകൃത്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്നില്ല . ആരെങ്കിലും കൊള്ളരുതായ്മ ചെയ്യുകയോ കൈയേറ്റം ചെയ്യുകയോ പെൺകുട്ടികളെ കളിയാക്കുകയോ ചെയ്താൽ അവനെ അടുത്ത വഴിയിൽ എത്തും മുൻപ് അറസ്റ്റ് ചെയ്തിരിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ അക്രമിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭയരഹിതമായ അന്തരീക്ഷമൊരുക്കാനാണ് ഈ സർക്കാരിന്റെ മുൻഗണന. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രതിച്ഛായ മാറ്റാൻ ശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു. പെൺമക്കളുടേയും സ്ത്രീകളുടേയും സുരക്ഷയുടെ കാര്യത്തിൽ, കാൺപൂർ ഉൾപ്പെടെ സംസ്ഥാനത്തെ 18 നഗരങ്ങളെ സുരക്ഷിത നഗരങ്ങളാക്കുന്നതിന് ഐസിസിയുടെ കീഴിൽ ഊന്നൽ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .
Comments