തിരുവനന്തപുരം: പ്രതിഫല വിവാദത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. ഉണ്ണി മുകുന്ദന്റെ ഭാവി തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണി മുകുന്ദൻ ശരിയാണെന്നകാര്യം തങ്ങൾക്ക് അറിയാമെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.
ആരോപണവുമായി രംഗത്ത് വന്ന ബാലയ്‌ക്ക് ഷെഫീഖിന്റെ സന്തോഷത്തിൽ അഭിനയിച്ചതിന്റെ പ്രതിഫലം നൽകിയതിന്റെ തെളിവുകൾ ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. പൊളിച്ചു ഡിയർ. കീപ്പ് ഇറ്റ് അപ്പ്.
ഈ സ്റ്റേറ്റ്‌മെന്റ് ഇങ്ങനെ പബ്ലിക് ആയി ഇട്ടില്ലെങ്കിലും നിങ്ങൾ ആണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം. എങ്കിലും ചിലരെങ്കിലും ഈ വാർത്ത വായിച്ച് തെറ്റിധരിച്ചു എങ്കിൽ ഈ തെളിവുകൾ നല്ലതാണ്. നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. ഓൾ ദി ബെസ്റ്റ് ഡിയർ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
പ്രതിഫലം നൽകിയതിന്റെ ബാങ്ക് രേഖകൾ ആണ് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടത്. ബാലയുടെ ആരോപണത്തിന് പിന്നാലെ വൈകീട്ട് സത്യാവസ്ഥ വെളിപ്പെടുത്തുന്നതിനായി ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇത് പൂർത്തിയായ ശേഷമായിരുന്നു പണം നൽകിയതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
സിനിമയുടെ അസിറ്റന്റ് ക്യാമറാമാനായ എൽദോ ഐസക്കിനും പ്രതിഫലം നൽകിയില്ലെന്നും ബാല ആരോപിച്ചിരുന്നു. എൽദോയ്‌ക്ക് പണം നൽകിയതിന്റെ രേഖകളും ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിട്ടുണ്ട്.
Comments