ബെംഗളൂരു : കാന്താര സിനിമ കാണാനെത്തിയ സുഹൃത്തുക്കളെ മർദ്ദിച്ച് മുസ്ലീം സദാചാര സംഘം . കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ സിനിമാ തിയേറ്ററിന് മുന്നിൽ വെച്ചാണ് വിദ്യാർത്ഥികളായ മുഹമ്മദ് ഇംതിയാസ് (20), 18 വയസ്സുള്ള കാമുകി എന്നിവരെ മുസ്ലീം യുവാക്കളുടെ സംഘം മർദ്ദിച്ചത് .
അബ്ദുൾ ഹമീദ്, അഷ്റഫ്, സാദിഖ്, ജബീർ ജട്ടിപ്പള്ള, സിദ്ദിഖ് ബോറുഗുഡ്ഡെ എന്നിവരാണ് തങ്ങളെ മർദ്ദിച്ചതെന്ന് ഇംതിയാസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിസി റോഡിന് സമീപമുള്ള ബിമൂഡ വില്ലേജിലെ താമസക്കാരനായ മുഹമ്മദ് ഇംതിയാസ് സുള്ള്യയിൽ നിന്നുള്ള തന്റെ സുഹൃത്തായ 18 വയസ്സുള്ള മുസ്ലീം യുവതിയുമായാണ് തിയേറ്ററിൽ “കാന്താര” എന്ന സിനിമ കാണാ എത്തിയത് .
രാവിലെയാണ് ഇംതിയാസും പ്രണയിനിയും തിയേറ്ററിലെത്തിയത്. തീയറ്ററിന്റെ പാർക്കിംഗ് സ്ഥലത്ത് സംസാരിക്കുകയായിരുന്ന ഇരുവരെയും പ്രകോപനങ്ങൾ ഒന്നും കൂടാതെ സംഘം മർദ്ദിക്കുകയായിരുന്നു . തുടർന്ന് ഇംതിയാസും പെൺകുട്ടിയും ഭയന്ന് ഓടി.സംഘത്തിലെ പ്രതികളായ അബ്ദുൾ ഹമീദ്, അഷ്റഫ്, സാദിഖ്, ജാബിർ ജട്ടിപ്പള്ള, സിദ്ദിഖ് ബോറുഗുഡ്ഡെ എന്നിവർ ഇംതിയാസിനെയും പെൺകുട്ടിയേയും തടഞ്ഞു.
പ്രതികൾ ഇരുവരെയും ആക്ഷേപിക്കുകയും ഒരുമിച്ച് നിന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് പ്രതികൾ ഇംതിയാസിനെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. സിനിമ കാണാനെത്തിയ മറ്റ് ആളുകളാണ് ഇംതിയാസിനെ അക്രമിക്കുന്നത് തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. .
Comments