ഭോപ്പാൽ : ഹിന്ദു വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതായി കാട്ടി സർക്കാരിൽ നിന്ന് മദ്രസ അധികൃതർ തട്ടിയെടുത്തത് ലക്ഷങ്ങൾ . മധ്യപ്രദേശിലെ വിദിഷ നഗരത്തിലെ ബൈസ് ദർവാസയിൽ സ്ഥിതി ചെയ്യുന്ന ബർകത്തുല്ല മദ്രസയാണ് വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തത് . ഹിന്ദു കുട്ടികളെ മദ്രസയിൽ പ്രവേശിപ്പിക്കുന്നത് കാണിച്ച് സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷണത്തിന് ഭരണസമിതി ഉത്തരവിട്ടിട്ടുണ്ട്.
ഈ മദ്രസയിൽ ആകെ 41 വിദ്യാർത്ഥികളുണ്ട്. ഇതിൽ 27 പേർ ഹിന്ദുക്കളാണ്. ഈ മദ്രസയിൽ പഠിക്കാൻ പോലും വരാത്ത ആദിവാസി സമൂഹത്തിലെ 11 ഓളം കുട്ടികളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുട്ടികളുടെ രക്ഷിതാക്കൾക്കും ഈ പ്രവേശനത്തെക്കുറിച്ച് അറിവില്ല. റിപ്പോർട്ടുകൾ പ്രകാരം, അജയ് എന്ന വിദ്യാർത്ഥി മദ്രസ രജിസ്റ്ററിൽ എട്ടാം ക്ലാസിൽ രജിസ്റ്റർ ചെയ്തതായി കാണിച്ചിരിക്കുന്നു, അതേസമയം സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അജയ് . മകന്റെ പേരിലുള്ള സ്‌റ്റൈപ്പൻഡ് മദ്രസയ്‌ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് അജയ്‌യുടെ പിതാവ് ശങ്കർ ആരോപിച്ചു.
സ്കോളർഷിപ്പിന്റെ കാര്യത്തിൽ മാത്രമല്ല, ഉച്ചഭക്ഷണത്തിലും സ്കൂൾ യൂണിഫോമിലും തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട് . 2016 മുതൽ 2022 വരെ ഈ മദ്രസയിൽ 11 കുട്ടികളുടെ പ്രവേശനം നടത്തിയതായി വ്യാജരേഖയിൽ പറയുന്നു . എന്നാൽ ഈ കുട്ടികൾ ഇവിടെ ക്ലാസിനു വരികയോ പരീക്ഷ എഴുതുകയോ ചെയ്തിട്ടില്ല
2017 നും 2021 നും ഇടയിൽ മദ്രസ നടത്തിപ്പിന്റെ ചുമതല സുരേഷ് ആര്യ എന്ന അധ്യാപകനെ ഏൽപ്പിച്ചതായി മദ്രസ ഡയറക്ടർ മഞ്ജിത് കപൂർ പറഞ്ഞു. അഡ്മിഷനിലെ ക്രമക്കേടുകളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് 2022ൽ വീണ്ടും ചുമതല താൻ ഏറ്റെടുത്തതായി അദ്ദേഹം പറയുന്നു. സംഭവത്തിൽ വിദിഷ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജിപി രതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments