കൊച്ചി : എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ചുപോകുകയാണെന്നും നടൻ ബാല. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല . മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും ബാല പറഞ്ഞു.
‘ എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. ഈ നിമിഷം വരെ ഒരാൾ പോലും എന്നെ വിളിച്ചില്ല. മനോജ് കെ. ജയന് ചേട്ടൻ എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ് അദ്ദേഹം. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി. വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളത്.എല്ലാവരും എന്റെ അരികിൽ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ വന്നത്. ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. ആദ്യം അത് മനസ്സിലാക്കൂ. എന്റെ ജീവിതത്തിൽ ഞാൻ കഞ്ചാവ് തൊട്ടിട്ടില്ല. ഇനി എത്ര ഒച്ചയിൽ ഞാൻ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവർത്തിക്കും.’’–ബാല പറഞ്ഞു.
ഉണ്ണി മുകുന്ദന് നിര്‍മിച്ച ‘ഷെഫീക്കിന്റെ സന്തോഷ’ത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ബാലയുടെ ആരോപണങ്ങളാണ് വിവാദത്തിന് തുടക്കം കുറിച്ചത്. എന്നാൽ ബാലയ്ക്ക് പണം നൽകിയതിന്റെ തെളിവുകൾ ഉണ്ണി മുകുന്ദൻ പുറത്ത് വിട്ടിരുന്നു.
Comments