കൊച്ചി: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ നടൻ സോബി ജോർജിനും ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനും മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി. തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടക്കൊച്ചി സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കേസിലെ ഒന്നും മൂന്നും പ്രതികളാണ് സോബിയും പീറ്ററും. സോബിയുടെ അമ്മ ചിന്നമ്മ ജോർജാണ് കേസിലെ രണ്ടാം പ്രതി. ഇവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇവർക്ക് വേണ്ടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2014ലാണ് കേസിനാസ്പദമായ സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷണം നടത്തിയത്.
Comments