പോക്സോ കേസ് പ്രതിയെ ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സിഐയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങൾ. പീഡനത്തിനിരയായ യുവാവാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
വിദേശത്ത് നിന്നെത്തിയ തന്നോട് സ്‌റ്റേഷനിൽ ഹാജാരാകാതെ ക്വാർട്ടേഴ്‌സിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെ വച്ച് സഹോദരനെ വീഡിയോ കോൾ ചെയ്യുമ്പോൾചുംബിച്ചുവെന്നും പിന്നീട് ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു.
ക്വാർട്ടേഴ്‌സിലേക്ക് വരുമ്പോൾ ഒരു വസ്ത്രം കൂടി അധികം കരുതാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയ തന്നോട് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ഭീഷണിപ്പെടുത്തി. വിസമ്മതിച്ചതോടെ വഴങ്ങിയില്ലെങ്കിൽ കേസിൽ പുറത്തിറങ്ങാത്ത വിധം അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. സിഐ ജയ്‌സൽ യുവാവിന്റെ കവിളിൽ ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, പോക്സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്പെൻഡ് ചെയ്തത്. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയ്സനിലിന് എതിരെയാണ് കേസ്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്
Comments