ചെന്നൈ: മധുരയിൽ എൻഐഎ റെയ്ഡ്. നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മധുരയിൽ ഓട്ടോ ഡ്രൈവറായ നെൽപേട്ട സ്വദേശി ഉമർ ഷെരീഫി(42)ന്റെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ മുൻ പിഎഫ്‌ഐ പ്രവർത്തകനായ ഇയാളുടെ വീട്ടിൽ നിന്ന് വടിവാളും കത്തിയും ഉൾപ്പടെയുള്ള മാരകായുധങ്ങൾ കണ്ടെത്തി.
എൻ.ഐ.എ. ഇൻസ്‌പെക്ടർ അരുൾ മഹേഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് റെയ്ഡ് നടത്തിയത്. ഉമർ ഷെരീഫ് ഇപ്പോൾ എൻഐഎ കസ്റ്റഡിയിലാണെന്നാണ് വിവരം. ഇയാളുടെ ഭാര്യയെയും കുടുംബത്തെയും ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.
കർണാടകയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കുക്കർ ബോംബ് സ്‌ഫോടനം, ക്ഷേത്രത്തിന് സമീപത്തെ കാർ സ്‌ഫോടനം എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. റെയ്ഡിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്.
Comments