തിരുവനന്തപുരം: കോർപ്പറേഷനിലെ വിവാദ കത്തിന്മേൽ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. തിരുവനന്തപുരം സ്വദേശി ശ്രീകുമാറാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.
വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായും നിഗൂഢമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു ഹർജിയിൽ സർക്കാരിന്റെ വാദം. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്റെ പക്കലില്ല . വിവാദ കത്തിന്മേൽ സി.ബി ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ കൂടിയാണ് ജി.എസ് ശ്രീകുമാർ. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
Comments