ന്യൂഡൽഹി: സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. അവധിക്കാലത്ത് സാധാരണ നിലയിൽ ഒരു ബഞ്ചും പ്രവർത്തിക്കേണ്ട തില്ലെന്നാണ് തീരുമാനം. എന്നാൽ അടിയന്തിര സാഹചര്യം ബോധ്യപ്പെട്ടാൽ ഒരു ബഞ്ചിന് മാത്രം പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഈ മാസം 19-ാം തിയതി തിങ്കൾ മുതൽ ജനുവരി ഒന്നാം തിയതി ഞായർ വരെ രണ്ടാഴ്ചത്തേയ്ക്കാണ് ഇന്ത്യ യുടെ മുഖ്യ ന്യായപീഠം അവധിയിൽ പ്രവേശിക്കുന്നത്.
ഡിസംബർ 19 മുതൽ ജനുവരി ഒന്നാം തിയതി വരെ സുപ്രീം കോടതി അവധിയായിരിക്കും. ക്രിസ്തുമസ് നവവത്സര ആഘോഷ ങ്ങളുമായി ബന്ധപ്പെട്ട അവധിക്കാലത്ത് ചില ബഞ്ചുകൾ തുടർന്നും പ്രവർത്തിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് പരിഗണിച്ചിട്ടില്ല. നീണ്ട അവധികൾ കേസുകളുടെ തീർപ്പാക്കലിനെ ബാധിക്കുന്നുവെന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് സുപ്രീം കോടതി ശൈത്യകാല സമ്പൂർണ്ണ അവധി പ്രഖ്യാപനം നടത്തിയത്. രാജ്യസഭയിൽ ജനപ്രതിനിധികൾ കോടതികൾ അനാവശ്യ അവധി നൽകുന്ന വിഷയത്തിൽ പരിഭവം അറിയിച്ചിരുന്നു.
ചർച്ചകൾ പുരോഗമിക്കുന്ന ശൈത്യകാല സമ്മേളനത്തിനിടെയാണ് സുപ്രീം കോടതി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. കേസുകൾ കെട്ടികിടക്കുന്നതിനാൽ ജനങ്ങൾ വിഷമിക്കുകയാണ്. കോടതിയുടെ കൂട്ട അവധി എന്നത് ബ്രിട്ടീഷ് ഭരണകാലത്തെ രീതിയാണെന്നും അംഗങ്ങൾ സഭചേരും മുന്നേ വിവിധ സമയങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയിരുന്നു. കോടതികൾ ജനക്ഷേമം കണക്കാക്കി നയപരമായ തീരുമാനം എടുക്കേണ്ട താണെന്നും ചർച്ചകൾക്ക് അനുകൂലമായി കേന്ദ്ര നിയമകാര്യമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ ചോദ്യോത്തരത്തിന് മറുപടിയായി പറഞ്ഞിരുന്നു.
Comments