ഇടുക്കി: ഇടുക്കി കുമളി ചെക്ക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനത്തിൽ നിന്നും കൈക്കൂലി ഈടാക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ നിന്നാണ് പണം കണ്ടെത്തിയത്. പെറ്റ്മിറ്റിൽ സീൽ വയ്ക്കുന്നതിനാണ് പണം ഇടാക്കുന്നത്. വാഹനത്തിന്റെ ഡ്രൈവറുടെ വേഷത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥനിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ഡ്രൈവറും സംഘവും പിടിയിലായത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മദ്യപിച്ചാണ് ജോലി ചെയ്തിരുന്നതെന്നും കണ്ടെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു. എ.എം.വി.ഐ കെ.ജി. മനോജ്, ഓഫീസ് അസിസ്റ്റന്റ് ഹരികൃഷ്ണൻ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് അറിയിച്ചു.
Comments