ഇസ്ലാമാബാദ് : വീണ്ടും വിവാദപ്രസ്താവനയുമായി പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാർട്ടിയായ ബി.ജെ.പിയെയും ആർ.എസ്.എസിനെയും തനിക്ക് ഭയമില്ലെന്നും രണ്ട് ദിവസം മുമ്പ് താൻ പറഞ്ഞത് ചരിത്രം ആണെന്നും ചരിത്രം മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ബിലാവൽ പറഞ്ഞു.
ന്യൂയോർക്കിൽ പാക് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിലാവൽ ഭൂട്ടോ. ഇന്ത്യയിൽ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, പാകിസ്താനെ ഭയപ്പെടുത്തുകയാണ് ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ അത് നടക്കില്ലെന്നും ബിലാവൽ പറഞ്ഞു.
ഇന്ത്യയിൽ മുസ്ലീങ്ങളോടുള്ള വിവേചനത്തിനും വിദ്വേഷത്തിനും എതിരെ താൻ ശബ്ദിക്കും. ഇത്തരമൊരു സാഹചര്യത്തിൽ വിദ്വേഷത്തിനും വിവേചനത്തിനും എതിരെ പ്രതിഷേധിക്കുന്നതിന് പകരം ശബ്ദമുയർത്തുന്നതാണ് നല്ലതെന്നും ബിലാവൽ പറഞ്ഞു .ഐക്യരാഷ്ട്രസഭയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലാണ് ബിലാവൽ ഭൂട്ടോ അപകീർത്തികരമായ പരാമർശം നടത്തിയത്. പ്രസ്താവനയെ അപലപിച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമീഷന് മുൻപിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു . 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ 50 വർഷം തികയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കെതിരായ ബിലാവലിന്റെ പരാമർശം
Comments