ജമ്മു: അതിർത്തിയിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. ഷോപ്പിയാൻ ജില്ലയിലെ അതിർത്തിലുണ്ടായ സംഘർഷത്തിനിടയിലാണ് മൂന്ന് ഭീകരരെ വധിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിൽ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിലെ മുൻജ് മാർഗ് പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം. വധിച്ച രണ്ട് ഭീകരരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും പോലീസ് അറിയിച്ചു.
കശ്മീരി പണ്ഡിറ്റ് പുരാൻ കൃഷ്ണ ഭട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ഭീകരൻ ലത്തീഫ് ലോൺ. നേപ്പാളിൽ ബഹദൂർ താപ എന്നയാളെ വധിച്ച ഉമർ നസീറുമാണ് സുരക്ഷാ സേനയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഭീകരരിൽ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
Comments