തിരുവനന്തപുരം: ഖത്തർ ലോകകപ്പ് ഫൈനൽ ദിനത്തിൽ കേരളം കുടിച്ച മദ്യത്തിന്റെ കണക്ക് കേട്ട ഞെട്ടലിലാണ് മലയാളി. 56 കോടി രൂപയുടെ റെക്കോർഡ് മദ്യമാണ് ഒറ്റ ദിവസം കേരളത്തിൽ വിറ്റഴിഞ്ഞത്. ഫുട്ബോൾ ആവേശം ഉന്നതിയിലെത്തിയപ്പോൾ ബെവ്കോയുടെ വരുമാനമാണ് ഉയർന്നത്. 21 കോടി രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
സാധാരണ ദിവസങ്ങളിൽ ശരാശരി 35 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിൽപ്പന നടത്തുന്നത്. ഞായറാഴ്ചകളിൽ ഇത് 40 കോടി വരെയെത്തും. എന്നാൽ ലോകകപ്പ് ഫൈനൽ ദിനമായ കഴിഞ്ഞ ഞായറാഴ്ച 21 കോടി രൂപയുടെ വർദ്ധനവാണുണ്ടായത്. ശനിയാഴ്ച വെയർ ഹൗസുകളിൽ നിന്ന് ബാറുകൾ ആറ് കോടിയുടെ മദ്യമാണ് വാങ്ങിയത്. ഇതിന് പുറമേയാണ് ബെവ്കോയുടെയും കൺസ്യൂമർ ഫെഡിന്റെയും ചില്ലറ വിൽപ്പന ശാലകൾ വഴിയും വിറ്റ മദ്യത്തിന്റെ കണക്കുകൾ.
മദ്യത്തിന്റെ വില വർദ്ധിപ്പിച്ചിരുന്നെങ്കിലും അവയൊന്നും ബാധിക്കാത്ത തരത്തിലാണ് കേരളം മദ്യം കുടിച്ച് തീർത്തതെന്നാണ് കണക്കുകൾ പറയുന്നത്. പത്ത് രൂപ മുതൽ ഇരുപത് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. വിദേശ മദ്യത്തിന് രണ്ട് ശതമാനമാണ് വിലയാണ് വർദ്ധനവ്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും ബിയറിനുമാണ് കേരള സർക്കാർ വില കൂട്ടിയത്. വിൽപ്പന നികുതി വർദ്ധനയുടെ ഭാഗമായാണ് വില ഉയർത്തിയത്.
Comments