36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മെസ്സി ലോകകപ്പിൽ ജേതാവായി മാറിയപ്പോൾ വാക്കുകൾക്കതീതമാണ് വികാരങ്ങൾ. ഫൈനലിൽ മെസ്സി രണ്ടുതവണ സ്കോർ ചെയ്യുകയും ഒന്നിലധികം റെക്കോർഡുകൾ തകർക്കുകയും ചെയ്തു.
ലോകം മെസ്സിയ്ക്കായി ആർപ്പുവിളിക്കുമ്പോഴാണ് മെസ്സിയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കണ്ണീർവാർക്കുന്ന അമ്മ ക്യാമറക്കണ്ണുകളിൽ പെട്ടത് . മെസ്സിയും സെലിയ മരിയ കുക്കിറ്റിനിയും തമ്മിലുള്ള വൈകാരിക നിമിഷം ക്യാമറകൾ പകർത്തി.
മൈതാനത്തുണ്ടായിരുന്നവരുടെ മനസ് നിറയ്ക്കുന്ന കാഴ്ച . ഇതിന്റെ ദൃശ്യങ്ങൾ തരംഗമായി കഴിഞ്ഞു. മെസ്സി കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.
ആരാധകർ പോലും ആർജന്റീനയുടെ വിജയത്തെക്കുറിച്ച് തൊണ്ടയിടറിയാണ് വാക്കുകൾ കോറിയിടുന്നത്. ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് ശേഷം തന്റെ അവസാന ലോകകപ്പാണിതെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫ്രാന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയതിന് ശേഷം മനസ്സുതുറന്നപ്പോഴാണ് അര്‍ജന്റീനയുടെ ജഴ്സിയില്‍ കളിതുടരുമെന്ന് വ്യക്തമാക്കിയത്
Comments