ചെന്നൈ: ഉഗാണ്ടൻ വനിതയുടെ കയ്യിൽ നിന്നും 5.35 കോടിയുടെ മയക്കുമരുന്ന് പിടികൂടി. എത്യോപ്യയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവതിയുടെ കൈവശമാണ് മയക്കുമരുന്നുണ്ടായിരുന്നത്. എത്യോപ്യൻ എയർലൈൻസിന്റെ ഇടി-692 വിമാനത്തിലെ യാത്രക്കാരിയാണ് പിടിയിലായത്.
1543 ഗ്രാം മേതാക്വലോണും 644 ഗ്രാം ഹെറോയിനുമാണ് ബാഗിലുണ്ടായിരുന്നത്. ഇന്ത്യൻ വിപണിയിൽ ആറു കോടിയ്‌ക്കടുത്ത് വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സമീപകാലത്തെ വലിയ തുകയ്‌ക്കുള്ള മയക്കുമരുന്നു വേട്ടയാണ് നടന്നിരിക്കുന്നതെന്നും ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കസ്റ്റംസിന്റെ സുരക്ഷാ പരിശോധന നടത്തുന്ന നായ ഒറിയോയാണ് ഉഗാണ്ടൻ വനിതയുടെ ബാഗിൽ മയക്കുമരുന്നുണ്ടെന്ന് മണംപിടിച്ച് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത വനിതയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ആസ്ഥാനത്തേയ്‌ക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments